New Update
/sathyam/media/post_attachments/By62hAKKBhmqFX5Jb4SX.jpg)
ന്യൂഡല്‍ഹി:സ്വവര്‍ഗാനുരാഗിയായ യുവതിയെ (ലെസ്ബിയന്‍) കൗണ്‍സലിങ്ങിന് അയയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനു സുപ്രീം കോടതിയുടെ സ്റ്റേ.
Advertisment
പെണ്‍കുട്ടിയെ കുടുംബ കോടതിയില്‍ ഹാജരാക്കി അവരുടെ മൊഴി രേഖപ്പെടുത്തി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. കേസ് 17നു വീണ്ടും പരിഗണിക്കും.
യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിയംഗമായ സലീന വി.ജി. നായരെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് രഹസ്യരേഖയായി സമര്‍പ്പിക്കണം. അതിനുശേഷമാകും തുടര്‍നടപടി-ബെഞ്ച് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us