തീഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസം ഒരുകോടി കൈക്കൂലി, ജയിലിലും മൊബൈല്‍ ഫോണിലൂടെ തട്ടിപ്പ്; മണ്ഡോലി ജയിലില്‍ സുകേഷ് ചന്ദ്രശേഖറില്‍നിന്ന് കണ്ടെടുത്തത് 1.5 ലക്ഷത്തിന്റെ ചെരിപ്പുകളും 80,000 രൂപയുടെ രണ്ട് ജീന്‍സുകളും പണവും, അമ്പരന്ന് ഉദ്യോഗസ്ഥര്‍; റെയ്ഡിനിടെ തട്ടിപ്പുവീരന്റെ കള്ളക്കരച്ചിലും

author-image
neenu thodupuzha
New Update

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി മണ്ഡോലി ജയിലില്‍ സുകേഷ് ചന്ദ്രശേഖറിന്റെ സെല്ലില്‍ ഭരണകൂടം നടത്തിയ റെയ്ഡില്‍ 1.5 ലക്ഷം രൂപയുടെ ചെരിപ്പുകളും 80,000 രൂപയുടെ രണ്ട് ജീന്‍സുകളും പണവും കണ്ടെടുത്തു.

Advertisment

റെയ്ഡിനിടെ സുകേഷ് അലറിക്കരയാനും തുടങ്ങി. ജയിലര്‍ ദീപക് ശര്‍മയും ജയ്‌സിംഗും സി.ആര്‍.പി.എഫുമാണ് റെയ്ഡ് നടത്തിയത്. ഇതിനിടയില്‍ സുകേഷ് ചന്ദ്രശേഖര്‍ ഞെട്ടി നില്‍ക്കുകയും റെയ്ഡ് അവസാനിച്ചശേഷം വാവിട്ട് കരയാനും തുടങ്ങി.

ജയിലിലെ സുകേഷിന്റെ സെല്ലില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ കണ്ട് ഉദ്യോഗസ്ഥരും അമ്പരന്നു. സുകേഷില്‍ നിന്ന് 1.5 ലക്ഷം രൂപയുടെ ചെരിപ്പുകളും 80,000 രൂപ വിലവരുന്ന രണ്ട് ജീന്‍സുകളും കണ്ടെടുത്തു. 200 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് സുകേഷ് ചന്ദ്രശേഖറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

തിഹാര്‍ ജയിലിലായിരുന്നു സുകേഷ് ആദ്യം. എന്നാല്‍, ജയിലില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി സുകേഷ് ക്രൂരത കാട്ടുകയായിരുന്നു. നിരവധി നടിമാര്‍ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് ജയില്‍ മാറ്റുകയായിരുന്നു.

ഡല്‍ഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അടുത്തിടെ സുകേഷിനെതിരെ 134 പേജുള്ള മൂന്നാം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ജയിലിനുള്ളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സുകേഷ് പണം നല്‍കിയിരുന്നു.  ഒരു മാസം ഒരുകോടി രൂപയാണ് നല്‍കിയത്. ജയിലില്‍ ഒരു വര്‍ഷം മുഴുവന്‍ സുകേഷിന്റെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 11. ഈ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ജയിലില്‍ ഇരുന്ന് പുറത്തുള്ളവരെ കബളിപ്പിക്കാറുണ്ടായിരുന്നു. ഇവരില്‍ നിന്ന് പണം തട്ടുന്നതും പതിവായിരുന്നു.

Advertisment