അയൽവാസിയായ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദനം, ഭീഷണി, അശ്ലീല വീഡിയോ കാണിച്ച് പീഡനം; ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും പിഴയും

author-image
neenu thodupuzha
New Update

മലപ്പുറം: തിരൂരിൽ ഏഴു വയസ്സുകാരിയായ കർണാടക സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു.  ഒഡീഷ നബരംഗപൂർ ബാറ്റിഗോൺ വില്ലേജിലെ ഹേമധാർ ഛലന(37)യെയാണ് കോടതി ശിക്ഷിച്ചത്.

Advertisment

 

publive-image

2021ൽ  രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ജൂണിലാണ് സംഭവം നടന്നത്. കൊടകാട് ക്വാർട്ടേഴ്സിൽ മാതാപിതാക്കളുടെ കൂടെ കഴിഞ്ഞിരുന്ന കർണാടക സ്വദേശിയായ പെൺകുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്.

ക്വാർട്ടേഴ്‌സിന് സമീപത്ത് താമസിച്ച പ്രതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി താൻ താമസിക്കുന്ന മുറിയിൽ വച്ച് കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

കുട്ടിയെ മർദിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി പിഴ അടയ്ക്കുന്ന പക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയായി.

Advertisment