കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട ചിറക്കൽ പട്ടേൽ റോഡിലെ ഷമീം എന്ന ചാണ്ടി ഷമീമിനെ (42) കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും രണ്ടു കേസുകൂടി രജിസ്റ്റർചെയ്തു.
/sathyam/media/post_attachments/bDENhyiMjSjIX0fHcarg.jpg)
വളപട്ടണം പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരെ ആക്രമിച്ചതിന് സഹോദരൻ ഷംഷീനെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നു. ഈ സംഭവത്തിൽ ഷ മീമിനെയും പ്രതിചേർത്തു.
സഹോദരനെ അറസ്റ്റ് ചെയ്‌തപ്പോൾ സ്റ്റേഷനിൽനിന്ന് ഇയാൾ കടന്നുകളയുകയും പിന്നീട് സഹോദരനെ അറസ്‌റ്റുചെയ്ത വിദ്വേഷത്തിൽ ചൊവ്വാഴ്ച പുലർച്ചെ സ്റ്റേഷനിലെത്തി കേസിൽപ്പെട്ട് കിടക്കുന്ന സ്വന്തം വാഹനത്തിന് തീയിടുകയുമായിരുന്നു.
പിടികൂടുന്നതിനിടെ പ്രതി മൂന്ന് പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിലും കേസെടുത്തിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നത് സംബന്ധിച്ച വിവരശേഖരണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.