കസേരയില്‍ ഇരിക്കുമ്പോള്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കി, കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വെള്ളമൊഴിച്ച് കൊടുത്തു, പുറത്തു വന്നത് നുരയും പതയും, കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, മരിച്ചെന്ന് ഉറപ്പാക്കി തൊട്ടടുത്ത മുറിയില്‍ കുട്ടിക്കൊപ്പം ഉറക്കം; അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി

author-image
neenu thodupuzha
New Update

കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവ അധ്യാപികയെ ഭര്‍ത്താവ് ബിജേഷ് കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് ഒളിപ്പിച്ച സംഭവത്തില്‍ ബിജേഷിന്റെ ക്രൂരതകള്‍ പുറത്ത്. ഭാര്യ അനുമോളെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.

Advertisment

സ്‌കൂളില്‍നിന്നു വന്ന അനുമോളും മദ്യലഹരിയിലായിരുന്ന ബിജേഷും തമ്മില്‍ കടം വാങ്ങിയ 10,000 രൂപയെച്ചൊല്ലിയും വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയെക്കുറിച്ചും വാക്കു തര്‍ക്കമുണ്ടായി.

publive-image

ഇവരുടെ അഞ്ചു വയസുകാരി മകളും വീട്ടിലുണ്ടായിരുന്നു. രാത്രിയില്‍ കുട്ടി ഉറങ്ങിയപ്പോള്‍ ഹാളിലെ കസേരയിലിരുന്ന അനുമോളുടെ പിന്നാലെയെത്തി ബിജേഷ് കഴുത്തില്‍ ഷാളിട്ട് മുറുക്കുകയായിരുന്നു. ഇതോടെ കസേരയില്‍നിന്നും അനുമോള്‍ തെറിച്ച് തലയിടിച്ച് നിലത്തു വീഴുകയായിരുന്നു.

ഷാളിലെ പിടിവിടാതെ ഇയാള്‍ അനുമോളെ കിടപ്പ് മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ഇതിനിടെ ബോധം പോയ അനുമോള്‍ക്ക് കട്ടിലില്‍ കിടത്തി ഇയാള്‍ വെള്ളമൊഴിച്ച് കൊടുത്തെങ്കിലും നുരയും പതയുമാണ് പുറത്തുവന്നത്.

അനുമോള്‍ മരിച്ചെന്ന് ബോധ്യമായതോടെ കൈ ഞരമ്പ് മുറിച്ച്  ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടത്തി. തുടര്‍ന്ന് അനുമോളെ കട്ടിലില്‍ കിടത്തി തൊട്ടടുത്ത മുറിയില്‍ കുട്ടിക്കൊപ്പം കിടന്നുറങ്ങി.

രാവിലെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിന് അടിയില്‍ ഒളിപ്പിച്ച്‌ശേഷം മുറിയില്‍ സമ്പ്രാണി തിരി കത്തിച്ച് ഫാനിട്ടു. തുടര്‍ന്ന് അനുമോള്‍ വീടുവിട്ടുപോയെന്ന് അറിയിക്കുകയും ഞായറാഴ്ച്ച അനുമോളെ കാണാനില്ലെന്നു ബന്ധുക്കള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

രണ്ടു ദിവസം ആര്‍ക്കും സംശയം തോന്നാത്ത വിധം നുണകള്‍ പ്രചരിപ്പിച്ച് നിന്ന പ്രതി ചൊവ്വാഴ്ച്ച അനുമോളുടെ മൊബൈല്‍ വിറ്റ പണവും സ്വര്‍ണം പണയംവച്ച പൈസയുമായി ഒളിവില്‍ പോകുകയായിരുന്നു.

Advertisment