തിരുവനന്തപുരം: നെടുമങ്ങാട് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ മുഹമ്മദ് റാഷിദി(കമ്പി റാഷിദ്)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഇയാൾ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും എംഡിഎംഎയും വടിവാളും എയര്‍ഗണും എക്‌സൈസ് സംഘം പിടികൂടി. നെടുമങ്ങാട് തേക്കട - ചിറക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രതിയെ വീട് വളഞ്ഞാണ് പിടികൂടിയത്.
പ്രത്യേക കോഡ് ഉപയോഗിച്ച് ഫോണ്‍ വഴിയാണ് വില്‍പന. ഇയാള്‍ താമസിച്ചിരുന്ന വീടിന്‍റെ കിടപ്പ് മുറിയില്‍ നിന്നും 17.21 ഗ്രാം എംഡിഎംഎ, കഞ്ചാവ്, ഒരു എയര്‍ ഗണ്‍, വടിവാള്‍, 6000 രൂപ എന്നിവയാണ് പിടിച്ചെടുത്തത്.
സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎയും കഞ്ചാവും വില്‍ക്കുന്ന യാളാണ് പ്രതിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എംഡിഎംഎ അര ഗ്രാമിന്‍റെ ചെറിയ പൊതികളില്‍ ആക്കി ഒരു പൊതിക്ക് 2000 രൂപ വച്ചാണ് വില്‍പന നടത്തുക. കഞ്ചാവ് ഒരു പൊതിക്ക് 500 രൂപയും 1000 രൂപയുമാണ് വില.
നെടുമങ്ങാട് എക്‌സൈസ് സിഐ ബി ആര്‍ സ്വരൂപ്, പ്രിവന്‍റീവ് ഓഫിസര്‍മാരായ രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷജീം, സജി, രാജേഷ് കുമാര്‍, മുനീര്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ രജിത എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.