തൊടുപുഴയിൽ മങ്ങാട്ടുകവലയിലെ ബേക്കറിയിൽ നടത്തിയ മിന്നൽ റെയ്ഡിൽ സ്ഫോടക വസ്തുക്കൾ പിടികൂടി; ഉടമ അറസ്റ്റിൽ

author-image
neenu thodupuzha
New Update

തൊടുപുഴ:അപകടകരമായ സാഹചര്യത്തിലും അനുമതിയില്ലാതെയും സൂക്ഷിച്ച സ്‌ഫോടക വസ്തു ശേഖരം പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡിെവെ.എസ്.പി സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മങ്ങാട്ട്കവലയിലെ ഫ്രഷ് ആന്‍ഡ് ഫ്രഷ് ബേക്കറി ഗോഡൗണില്‍നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

Advertisment

പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ കോടതിയുടെ അനുമതിയോടെ ബോംബ് സ്‌ക്വാഡിനെക്കൊണ്ട് നിര്‍വീര്യമാക്കുമെന്ന് പോലീസ് പറഞ്ഞു.

publive-image

സംഭവത്തില്‍ ബേക്കറി ഉടമ തൊടുപുഴ മഠത്തിക്കണ്ടം സ്വദേശി പട്ടേരിക്കല്‍ വീട്ടില്‍ അനില്‍ കുമാറി (55) നെ പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷവേളകളില്‍ ഉപയോഗിക്കുന്ന വിവിധയിനം പടക്കങ്ങളും മറ്റുമാണ് മൂന്ന് ചാക്കില്‍ നിറച്ചനിലയില്‍ കണ്ടെത്തിയത്.

എന്നാല്‍, ഇവ വില്‍ക്കാൻ അനുമതിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍  പിടിച്ചെടുത്ത് എക്‌സ്‌പ്ലോസീവ് ലൈസൻസുള്ള നഗരത്തിലെ പടക്ക വ്യാപാര സ്ഥാപനത്തിലേക്ക് മാറ്റി.

തൊടുപുഴ ഡിെവെ.എസ്.പി എം.ആര്‍. മധുബാബു, എസ്.ഐ. അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Advertisment