തൊടുപുഴയിൽ അയൽവാസിക്കു നേരെ  ക്വട്ടേഷന്‍ ആക്രമണം; ഒരാഴ്ചയായിട്ടും അമ്മയും മകളും ഒളിവില്‍ത്തന്നെ

author-image
neenu thodupuzha
New Update

തൊടുപുഴ: വീടിന് സമീപം പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതികളായ അമ്മയും മകളും ഒളിവില്‍.

Advertisment

തൊടുപുഴ ഇഞ്ചിയാനി കുറവന്‍പറമ്പില്‍ മില്‍ക്ക, മകള്‍ അനീറ്റ എന്നിവരാണ് ഒരാഴ്ച്ചയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

publive-image

ഇരുവരും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു വരികയാണെന്നും പോലീസിനു വിവരം ലഭിച്ചു. ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ട (44)ന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇവരുടെ അയല്‍വാസിയായ മില്‍ക്കയും മകള്‍ അനീറ്റയുമാണെന്നാണ് പോലീസ് കണ്ടെത്തിയത്.

സംഭവത്തില്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘാഗങ്ങളും  ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ചേരാനല്ലൂര്‍ അമ്പലക്കടവ് ചൂരപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പില്‍ ശ്രീജിത്ത് (25) എന്നിവരെ ചേരാനല്ലൂര്‍ പോലീസിന്റെ സഹായത്തോടെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ 26നായിരുന്നു സംഭവം. വീടിനു സമീപമുള്ള ഇടറോഡില്‍ കൂടി നടന്നു വരികയായിരുന്ന ഓമനക്കുട്ടനെ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലിനിടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഓമനക്കുട്ടന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്താണ് പ്രതികള്‍ രക്ഷപെട്ടത്. പ്രതികള്‍ വാഹനത്തില്‍ രക്ഷപെടുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.

അയല്‍വാസികളായ മില്‍ക്കയും ഓമനക്കുട്ടനുമായി വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.

Advertisment