രൂപം മാറ്റാതെ ജീവിതത്തില്‍ മുന്നേറാന്‍ കഴിയുമായിരുന്നില്ല,  ഇപ്പോള്‍ വളരെ ഹോട്ട് ആയതിനാല്‍ ആളുകള്‍ നന്നായി പെരുമാറുന്നു, വ്യാജ സ്തനങ്ങളുള്ള പെണ്‍കുട്ടികളെ ഞാന്‍ കണ്ടു, സുന്ദരികളാകുമ്പോള്‍ അവരെ ലോകം എത്ര നന്നായി പരിഗണിക്കുന്നെന്ന് ഞാന്‍ ഓര്‍ത്തു, അന്നുമുതലാണ് എന്റെ ശരീരത്തെയും മാറ്റിമറിയ്ക്കണമെന്ന ചിന്ത വന്നത്; ബാര്‍ബി ലുക്ക് കിട്ടാന്‍ ഓസ്‌ട്രേലിയന്‍ യുവതി ചെലവിട്ടത് 83 ലക്ഷം രൂപ!

author-image
neenu thodupuzha
New Update

കാന്‍ബെറ: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള ഇരുപത്തിയഞ്ചുകാരി ''ബാര്‍ബി പ്രിന്‍സസ്'' ലുക്ക് കിട്ടാന്‍ ചെലവിട്ടത് 1,00,000 ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ). അടുത്തിടെ ന്യൂസ്.കോ.എയുവിനു നല്‍കിയ അഭിമുഖത്തിലാണ് ജാസ്മിന്‍ ഫോറസ്റ്റ് എന്ന യുവതിയുടെ വെളിപ്പെടുത്തല്‍.

Advertisment

ശസ്ത്രക്രിയകള്‍ തന്റെ ജീവിതത്തെ മികച്ച ലുക്കില്‍ എത്തിച്ചെന്ന് ജാസ്മിന്‍ വെളിപ്പെടുത്തി. ആദ്യം ഓപ്പറേഷന്‍ തീയറ്ററിലെ കത്തിക്കു മുന്നിലേക്കു പോകുന്നത് പതിനെട്ടാം വയസിലാണ്. അന്നത്തെ ശസ്ത്രക്രിയ സ്തനവളര്‍ച്ചയ്ക്കു വേണ്ടിയായിരുന്നു. കഴിഞ്ഞ വര്‍ഷം  അത് ഒന്നുകൂടി ആവര്‍ത്തിച്ചു. നിരവധി പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തി. ശസ്ത്രക്രിയകള്‍ തുടരാനാണു പദ്ധതി. ''സ്വപ്‌ന ശസ്ത്രക്രിയകളുടെ'' ഒരു നീണ്ട പട്ടിക തന്റെ പക്കലുണ്ട്.

publive-image

രൂപം മാറ്റാതെ ജീവിതത്തില്‍ മുന്നേറാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ വളരെ ഹോട്ട്  ആയതിനാല്‍ ആളുകള്‍ നന്നായി പെരുമാറുന്നു. പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് ആദ്യമായി ചിന്തിച്ചപ്പോള്‍ ഞാന്‍ കൗമാരക്കാരിയായിരുന്നു. വ്യാജ സ്തനങ്ങളുള്ള പെണ്‍കുട്ടികളെ ഞാന്‍ കണ്ടു. സുന്ദരികളാകുമ്പോള്‍ അവരെ ലോകം എത്ര നന്നായി പരിഗണിക്കുന്നെന്ന് ഞാന്‍ ഓര്‍ത്തു.

അന്നുമുതലാണ് എന്റെ ശരീരത്തെയും മാറ്റിമറിയ്ക്കണമെന്ന ചിന്ത വന്നത്. ഓരോ സര്‍ജറികളും എന്റെ ആത്മവിശ്വാസം കൂട്ടി. ആത്മാഭിമാനം ഉയര്‍ത്തി. കുളിക്കുന്നതിനു മുമ്പ് ദിവസത്തില്‍ രണ്ടുതവണ ഞാന്‍ എന്റെ ശരീരം നോക്കിനില്‍ക്കും.

പല്ല് തേക്കുമ്പോള്‍ മുഖം രണ്ട് തവണ കാണും. അത് ശരിക്കും ആത്മാഭിമാനം വര്‍ധിപ്പിക്കും. ഈ ലുക്ക് കിട്ടിയില്ലെങ്കില്‍ ഞാന്‍ ഇന്നത്തെ നിലയില്‍ എത്തുമായിരുന്നില്ല. ഡേറ്റിങ് മുതല്‍ സുഹൃത്തുക്കള്‍ വരെ. നിങ്ങള്‍ ഹോട്ട് ആണെങ്കിലേ കൂടുതല്‍ ശ്രദ്ധിക്കപ്പെടൂ. കൂടുതല്‍ അവസരങ്ങള്‍ കിട്ടൂ. സ്തനവളര്‍ച്ചയ്ക്ക് ശേഷം 18-ാം വയസില്‍ ജാസ്മിന് ലിപ് ഫില്ലറുകള്‍ വച്ചു. മാത്രമല്ല, കവിളുകളിലും മൂക്കിന് ഇരുവശത്തുമുള്ള മുഖത്തെ മടക്കുകളിലും താടിയിലും പതിവ് ബോട്ടോക്‌സ് കുത്തിവയ്പ്പുകള്‍ എടുത്തു.

24-ാം വയസില്‍ സ്തനവളര്‍ച്ചയ്ക്ക് രണ്ടാംഘട്ട ശസ്ത്രക്രിയ. പിന്നാലെ വയറ്, കൈകള്‍, തുടകള്‍, പുറം, താടി, മുഖം എന്നിവയിലേക്കുള്ള വാസര്‍ ലിപ്പോസക്ഷന്‍ നടത്തി. അടുത്തിടെ ദക്ഷിണ കൊറിയയിലെ സോളില്‍ കൂടുതല്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി. ഇത്തവണ റിനോപ്ലാസ്റ്റിയും നെറ്റി കുറയ്ക്കലും. റിനോപ്ലാസ്റ്റി എന്റെ മൂക്ക് ചെറുതാക്കി. മൂക്ക് പാലം കൊണ്ട് കൂടുതല്‍ മുകളിലേക്ക് ഉയര്‍ത്തിയെന്നും ജാസ്മിന്‍ പറയുന്നു.

Advertisment