സിനിമയിലെത്തി 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മംമ്ത മോഹന്‍ദാസ്. രണ്ടു തവണ ക്യാന്‍സറിനോട് പൊരുതി വിജയിച്ച താരം അഭിനയ രംഗത്ത് സജീവം തന്നെയാണ്. പ്രിയ വാര്യര്‍ക്കൊപ്പം പേളി മാണി ഷോയില്‍ അതിഥിയായി എത്തിയ മംമ്തയുടെ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്...
" വെക്കേഷന്‍ പോലെയായി സിനിമയില്‍ വന്ന് അഭിനയിച്ച് പോകാൻ നിന്നയാളാണ് ഞാന്‍. സിനിമ കരിയറാക്കുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. യാദൃശ്ചികമായി വന്നു, എന്തൊക്കെയേ ചെയ്യുന്നു. എന്നോട് പറഞ്ഞത് പോലെ തന്നെ കാണിക്കുന്നു, അങ്ങനെയായിരുന്നു. ഒരു സിനിമ കഴിഞ്ഞ് അടുത്തത് ചെയ്യുന്നു. മംമ്ത അഭിനയിച്ചത് ശരിയായില്ലെന്ന് പറയുന്നത് കേള്‍പ്പിക്കാനിഷ്ടമില്ലായിരുന്നു. അമ്മയെ ഇംപ്രസ് ചെയ്യിക്കാനായി പഠിക്കുന്നത് പോലെ ഞാന്‍ സിനിമയേയും സമീപിച്ചു.
ലിംഫോമ ട്രീറ്റ്മെന്റ് നടക്കുന്ന സമയത്താണ് ഞാന്‍ സിനിമയെക്കുറിച്ചും, എന്റെ കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം കൂടുതലായി ചിന്തിച്ചത്. അവര്‍ എന്നോട് എന്തൊക്കെയാണ് പറഞ്ഞത്, എന്താണ് ചെയ്യുന്നത്. ഏതെങ്കിലും സിനിമയെ ഞാന്‍ സീരിയസായി സമീപിച്ചിരുന്നോ, സിനിമ വിജയിച്ചാല്‍ അതെങ്ങനെയാണ് ഞാന്‍ കാണുന്നത്.
അങ്ങനെ കുറേ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുകയായിരുന്നു. എനിക്ക് ജീവിക്കണമെന്നും സിനിമയില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നുള്ള ചിന്തയാണ് എന്നെ നയിച്ചത്. അസുഖം വന്നത് എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. ശരീരത്തിന് കൂടുതല്‍ സ്ട്രയ്ന്‍ കൊടുക്കാന്‍ പറ്റില്ലെന്നറിഞ്ഞപ്പോഴും ഫൈറ്റ് ചെയ്തു.
എന്റെ സുഹൃത്തിനെ മാര്യേജ് ചെയ്യാനൊക്കെ തീരുമാനിച്ചത് അന്നാണ്. കാര്യമായ പക്വതയൊന്നുമില്ലായിരുന്നു. അനുഭവങ്ങളാണ് എന്നെ കരുത്തയാക്കിയത്. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു" - മംമ്ത പറയുന്നു.