സാമ്പത്തിക തർക്കം; കൂടെ താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി മണിക്കൂറുകള്‍ക്കുള്ളിൽ അറസ്റ്റിൽ

author-image
neenu thodupuzha
New Update

അജ്‍മാന്‍: യു.എ.ഇയിൽ കൂടെ താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി മണിക്കൂറുകള്‍ക്കുള്ളിൽ അറസ്റ്റിൽ. 60 വയസുകാരനായ ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു.

Advertisment

publive-image

സാമ്പത്തികത്തിന്റെ പേരിൽ മുറിയില്‍ വച്ചുണ്ടായ വാക്കുതർക്കമാണ്  കൊലപാതകത്തില്‍ കലാശിച്ചത്.   അജ്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെ ഒരു മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തി മുറി തുറന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ ഫോറന്‍സിക് വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.

30 വയസില്‍ താഴെ പ്രായമുള്ള ഒരു പ്രവാസി യുവാവാണ് കൊല്ലപ്പെട്ടയാള്‍ക്ക് ഒപ്പം താമസിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.  ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‍തു.

തുടര്‍ന്ന്  അന്വേഷണത്തിനൊടുവില്‍ അല്‍ കറാമ ഏരിയയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തടി കൊണ്ട് ശക്തമായി അടിച്ച ശേഷം  കുത്തിക്കൊല്ലുകയായിരുന്നെന്ന്  ഇയാള്‍ പോലീസിനോട് പറഞ്ഞു.

Advertisment