ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ ജാഗ്രതാ നിർദേശം; സ്കൂളുകൾക്ക് അവധി, 67 ട്രെയിൻ സർവീസുകൾ റദ്ദാക്കി,തുറമുഖങ്ങൾ അടച്ചു, ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു

author-image
neenu thodupuzha
New Update

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടർന്ന് ഗുജറാത്തിൽ ജാഗ്രതാ നിർദേശം. ബിപാർജോയ് ചുഴലിക്കാറ്റ് തീരപ്രദേശത്തേക്ക് അടുക്കുന്നതിനാൽ മഴയുടെ തീവ്രത വർധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു.  മുന്നറിയിപ്പിനെത്തുടർന്ന് സ്കൂളുകൾക്ക് അവധി നൽകി.

Advertisment

സൗരാഷ്ട്ര, കച്ച് തീരദേശ ജില്ലകളിൽ ഇന്ന് മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത വർദ്ധിക്കും. കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയും പോർബന്തർ, രാജ്കോട്ട്, മോർബി എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കുമാണ് സാധ്യത.

publive-image

കച്ച് ജില്ലയിലെ ജക്കാവുവിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ കാറ്റ് കരതൊടുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിൽ തീരപ്രദേശങ്ങളിലടക്കം സുരക്ഷാ മുൻകരുതലുകൾ നൽകി. തുറമുഖങ്ങൾ അടച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. ആളുകൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്ന് അധികൃതർ നിർദേശം നൽകി.

കച്ച് - ദ്വാരക പ്രദേശങ്ങളിൽ നിന്ന് 12,000 ഓളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

ഗുജറാത്തിൽ 67 ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി.  ദേശീയ - സംസ്ഥാൻ ദുരന്ത നിവാരണ സംഘങ്ങളുടെ പന്ത്രണ്ട് ടീമുകൾ  ഉൾപ്പെടെയുള്ള വിവിധ സംവിധാനങ്ങളെ മുൻ കരുതൽ നപടികൾക്കായി നിയോഗിച്ചു.

Advertisment