എട്ടാം ക്ലാസ് മുതല്‍ മകളെ  ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 44 വര്‍ഷം കഠിന തടവ്

author-image
neenu thodupuzha
New Update

മലപ്പുറം: എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പിതാവിന് 44 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.

Advertisment

publive-image

പതിനേഴുകാരിയായ പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി  കീഴുപറമ്പ് കുനിയിലുള്ള വീട്ടിൽ വച്ചായിരുന്നു മകളെ പീഡിപ്പിച്ചിരുന്നത്. അരീക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസിന്റെ പ്രത്യേക ആവശ്യപ്രകാരം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. റിമാന്റില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവു ചെയ്യാനും കോടതി വിധിച്ചു.

സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായുള്ള പീഡനം കുട്ടി വെളിപ്പെടുത്തിയത്.കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.

Advertisment