യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് സ്വർണക്കടത്ത്; യാത്രക്കാരനും ഏഴംഗ കുപ്രസിദ്ധ ക്രിമിനൽ സംഘവും കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ 

author-image
neenu thodupuzha
New Update

മലപ്പുറം: 67 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരനും കടത്ത് സ്വർണം കവർച്ച ചെയ്യാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഏഴുപേരടങ്ങിയ കുപ്രസിദ്ധ ക്രിമിനൽ സംഘവും അറസ്റ്റിൽ.

Advertisment

publive-image

യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് 1.157 കിലോ സ്വർണം കടത്തിയ യാത്രക്കാരൻ മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫ യാണ് പോലീസ് പിടിയിലായത്.

കവർച്ചാ സംഘത്തിലുൾപ്പെട്ട വയനാട് സ്വദേശികളായ കെ.വി. മുനവിർ (32), ടി. നിഷാം (34), ടി.കെ. സത്താർ (42), എ.കെ. റാഷിദ (44), കെ.പി. ഇബ്രാഹിം (44), കാസർകോട് സ്വദേശികളായ എം. റീദ് (34), സി.എച്ച്. സാജിദ് (36) എന്നിവരാണ് പിടിയിലായത്.

യു.എ.ഇയിലെ അൽഐയിനിന്ന്  കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മുസ്തഫ  സ്വർണം കടത്തികൊണ്ടുവരുന്നുണ്ടെന്നും ഇത് കവർച്ച ചെയ്യാൻ ഒരു ക്രിമിനൽ സംഘം വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ  പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. എയർപോർട്ട് അറൈവൽ ഗേറ്റിൽ സംശയാസ്പദമായ കണ്ട കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ റഷീദിനെ(34)യാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് കടത്ത് സ്വർണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ രണ്ടും  കസ്റ്റഡിയിലായതോടെ കവർച്ചാസംഘം സ്ഥലത്തുനിന്ന് മുങ്ങി.

ഇതോടെ പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് കവർച്ചാ സംഘത്തെ പിന്തുടരുകയും വയനാട്ടിലേക്ക് രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ  മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment