മാവേലിക്കരയിൽ ആറു വയസുകാരിയുടെ കൊലപാതകം: മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്

author-image
neenu thodupuzha
New Update

മാവേലിക്കര: അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തിയ പുന്നമൂട് ആനക്കൂട്ടില്‍ ആറുവയസുകാരി നക്ഷത്രയുടെ കേസില്‍ പ്രതിയുടെ മാനസികാവസ്ഥയെ സംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്.

Advertisment

publive-image

മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്  മജിസ്‌ട്രേറ്റ് ജെ.ബി. ജഫിന്‍രാജാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പ്രതിയായ ശ്രീമഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്നും ഇയാളുടെ മാനസികനിലയെ സംബന്ധിച്ച് തിരുവനന്തപുരം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നക്ഷത്രയുടെ മുത്തശന്‍ ലക്ഷ്മണനാണ് ഒന്നാം  ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

പ്രതിയുടെ ആത്മഹത്യാ പ്രവണത കേസ് അന്വേഷണത്തെ വഴിതിരിച്ചുവിടാനായി നടത്തിയ നീക്കമാണെന്നും മാനസികാവസ്ഥയെ സംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് വിളിച്ചു വരുത്തണമെന്നുള്ള ക്രിമിനല്‍ നടപടി നിയമത്തിലെ വ്യവസ്ഥകള്‍ കേസിന് ബാധകമാണെന്നുമുള്ള വാദമാണ് കുട്ടിയുടെ മുത്തശന് വേണ്ടി ഹാജരായ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത്.

ഇതിനിടെ നക്ഷത്രയുടെ അമ്മ വിദ്യ മരിച്ച സംഭവത്തില്‍ പ്രതിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി വിദ്യയുടെ മാതാപിതാക്കള്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചു. ആത്മഹത്യ ചെയ്ത വിദ്യയുടെ ശരീരത്തില്‍ കണ്ട പത്തോളം മുറിവുകള്‍ മരണത്തിന് തൊട്ടു മുമ്പ് വിദ്യ നേരിട്ട പീഡനത്തിന്റെ തെളിവുകളാണെന്നും വിശദമായ അന്വേഷണം ഉണ്ടാകണമെന്നും നക്ഷത്രാ കേസില്‍ പെട്ടെന്ന് അന്വേഷണം പൂര്‍ത്തീകരിച്ച് ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കണമെന്നുമാണ് വിദ്യയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Advertisment