കൊച്ചി: സംസ്ഥാനത്ത് മനുഷ്യരെ കടിക്കുന്നതില്‍ മുന്നില്‍ പൂച്ചകള്‍. 2015 മുതല്‍ പൂച്ചകളാണ് കടിക്കുന്നതിൽ ഒന്നാംസ്ഥാനത്തുള്ളത്. എന്നാൽ, നായകള്‍ക്കുള്ളത് രണ്ടാംസ്ഥാനം മാത്രം.
2022 ജനുവരി മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവില്‍ 3,29,554 പേര്‍ പൂച്ചകളുടെ കടികൊണ്ടു. ഈ കാലയളവില്‍ നായകള്‍ കടിച്ചതാകട്ടെ 2,44,807 പേരെ. 2015 ല്‍ 1,07,406 പേരെ നായ കടിച്ചപ്പോള്‍ 319 പേരെ പൂച്ചകള്‍ കടിച്ചു.
/sathyam/media/post_attachments/bryJYjAq8u74qKmjUQAv.jpg)
ആരോഗ്യ കേന്ദ്രങ്ങളില്‍ പേവിഷത്തിന് വാക്‌സിന്‍ എടുത്തവരുടെ കണക്കുകള്‍ സംബന്ധിച്ച വിവരാവകാശ രേഖ പ്രകാരം 2021-22 കാലഘട്ടത്തില്‍ 2,34,055 പേരെ നായ കടിച്ചപ്പോള്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേരെ പൂച്ചകള്‍ കടിച്ചു. 3,37,008 പേരെയാണ് ഈ കാലയളവില്‍ പൂച്ച കടിച്ചിട്ടുള്ളത്.
നായകളില്‍ തെരുവുനായകളാണോ വളര്‍ത്തുനായകളാണോ കൂടുതല്‍ കടിക്കുന്നത് എന്ന രേഖകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ലഭ്യമല്ല.
വവ്വാല്‍, ആട്, മുയല്‍ അണ്ണാന്‍ തുടങ്ങിയ ജീവികളുടെ കടിയേറ്റാലും പേവിഷ പ്രതിരോധ മരുന്നുകള്‍ ജനങ്ങള്‍ സ്വീകരിക്കാറുണ്ട്. പേവിഷ പ്രതിരോധ മരുന്നിനായി 2021-22 ല്‍ 16,58,67261 രൂപയും 2022-23 ജനുവരി വരെ 15,92,84,541 രൂപയും ചെലവാക്കി.