വേണ്ടത്ര തൊഴിലവസരങ്ങളില്ല, വിദ്യാഭ്യാസത്തിന്റെ കുറവും; രാജ്യത്തെ പരമദരിദ്രര്‍  മുസ്ലിങ്ങളെന്ന് കേന്ദ്ര സര്‍വേ

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: രാജ്യത്തെ പരമദരിദ്രരായ മതവിഭാഗങ്ങള്‍ മുസ്ലിങ്ങള്‍. മദശീയ സാമ്പിള്‍ സര്‍വേയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെബ്റ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വേ, പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ എന്നിവയുടെ കണക്ക് പ്രകാരം രാജ്യത്തെ പ്രധാന മതങ്ങളില്‍ ഏറ്റവും കുറവ് ആസ്തിയും ഉപഭോഗവും മുസ്ലിങ്ങള്‍ക്കിടയിലാണ്.

Advertisment

publive-image

മുസ്ലിം വിഭാഗത്തിന്റെ ആസ്തിയുടെയും ഉപഭോഗത്തിന്റെയും ശരാശരി മൂല്യം യഥാക്രമം ദേശീയ ശരാശരിയുടെ 87.9ം, 79ഉം ശതമാനമാണ്. ഹിന്ദു മതത്തിലെന്നപോലെ മതത്തിനുള്ളില്‍ സമ്പന്ന-ദരിദ്ര അസമത്വമുണ്ടെങ്കിലും രൂക്ഷമല്ല. ഹിന്ദു ഒബിസി വിഭാഗങ്ങളേക്കാള്‍ താഴെയാണ് മുസ്ലിം വിഭാഗത്തിലെ മേല്‍ത്തട്ടിലുള്ളവരുടെ സാമ്പത്തിക നില.

വേണ്ടത്ര തൊഴിലവസരങ്ങള്‍ ലഭിക്കാത്തതും വിദ്യാഭ്യാസത്തിന്റെ കുറവുമാണ് മുസ്ലിങ്ങളെ പിന്നോട്ടടിക്കുന്നതെന്നും കണക്ക് വ്യക്തമാക്കുന്നു.

2021 ജൂലൈ-2022 ജൂലൈയിലെ മുസ്ലിം വിഭാഗത്തിന്റെ ശരാശരി ആളോഹരി, ആസ്തി, ഉപഭോഗം കേവലം 2170 രൂപയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന സിഖ് മതത്തില്‍ ഇത് 3620 രൂപയാണ്. ഹിന്ദു മതത്തില്‍ 2470 രൂപയും ക്രിസ്തു മതത്തില്‍ 3194 രൂപയുമാണ്. കുടുംബങ്ങളുടെ ശരാശരി ആസ്തി മൂല്യത്തിലും ഈ വിടവുണ്ട്.

Advertisment