എല്‍ നിനോ എത്തി, മുന്നറിയിപ്പുമായി യു.എൻ; ലോകത്താകമാനം ചൂട് ഉയരും

author-image
neenu thodupuzha
Updated On
New Update

ജനീവ: എൽ നിനോ പ്രതിഭാസം തുടങ്ങിയെന്നും വരും മാസങ്ങളില്‍ ചൂട് കുതിച്ചുയരുമെന്നും മുന്നറിയിപ്പുമായി യു.എന്‍. കാലാവസ്ഥാ സംഘടന. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില വര്‍ധിക്കുകയും അതുവഴി സമുദ്രോപരിതലത്തില്‍ ചൂടു കുറയുകയും ചെയ്യും.

Advertisment

publive-image

ലോകത്താകമാനം ചൂട് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. 2016ലായിരുന്നു അവസാനമായി എല്‍ നിനോ സ്ഥിരീകരിച്ചത്. രേഖപ്പെടുത്താത്ത താപനില റെക്കോര്‍ഡുകളെല്ലാം തകര്‍ക്കപ്പെട്ടേക്കും. വരും മാസങ്ങള്‍ക്കായി സര്‍ക്കാരുകള്‍ കരുതിയിരിക്കണം.

കാലാവസ്ഥാ വ്യതിയാനം, ജനങ്ങളുടെ ആരോഗ്യം, പരിതസ്ഥിതി, സാമ്പത്തിക രംഗം എന്നിവയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്ന് യു.എന്‍. കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറല്‍ പെട്ടെറി പറഞ്ഞു.

ഏഴു വര്‍ഷത്തിലൊരിക്കലാണ് സാധാരണ എൽ നിനോ രൂപപ്പെടുക. 2016ലെ റെക്കോര്‍ഡ് തകര്‍ക്കുന്ന താപനിലയായിരിക്കും 2023ലും 2024ലും ഉണ്ടാകുക. 2023ന്റെ രണ്ടാം പാതിയിലും എല്‍ നിനോ പ്രതിഭാസം തുടരാനാണ് സാധ്യത.

ഓസ്‌ട്രേലിയ, ഇന്തോനേഷ്യ- തെക്കേ ഇന്തോനേഷ്യ, തെക്കേഷ്യന്‍-മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവയില്‍ കടുത്ത വരള്‍ച്ച, ഉഷ്ണതരംഗം, കാട്ടുതീ എന്നിവയുണ്ടാകാം. രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ ജൂണാണ് കഴിഞ്ഞു പോയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Advertisment