തക്കാളിയുടെ സുരക്ഷയ്ക്ക് കാവൽക്കാരെ ഏർപ്പെടുത്തി പച്ചക്കറിക്കട ഉടമ

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: വില കുതിച്ച തക്കാളിക്ക് സുരക്ഷാ ഭടന്മാരെ ഏര്‍പ്പെടുത്തി പച്ചക്കറിക്കട ഉടമ.  വാരണാസിയിലാണ് ബൗണ്‍സര്‍മാരെ (സുരക്ഷയ്ക്ക് നില്‍ക്കുന്നവര്‍) രംഗത്തിറക്കിയത്.

Advertisment

publive-image

തക്കാളി കൊള്ളയടിക്കുന്നത് ഒഴിവാക്കാന്‍ ഈ വഴി സ്വീകരിച്ചതെന്ന് കടയുടമ അജയ് ഫൗജി പറഞ്ഞു. സാധനം വാങ്ങാന്‍ വരുന്നവരെ തക്കാളിയുടെ അടുത്തേക്ക് എത്താന്‍ ബൗണ്‍സര്‍മാര്‍ അനുവദിക്കില്ല. നിലവില്‍ 160 രൂപയ്ക്കാണ് ഒരു കിലോ തക്കാളി വാരണാസിയിലെ ചില്ലറ കമ്പോളത്തില്‍ വില്‍ക്കുന്നത്.

ഉയര്‍ന്ന വിലയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ സ്ഥിരമായതും ബൗണ്‍സര്‍മാരെ നിയമിക്കാന്‍ കാരണമായി. വോക്കിടോക്കിയടക്കമുള്ള ആധുനിക സജ്ജീകരണങ്ങളുമായാണ് ബൗണ്‍സര്‍മാര്‍ നിലയുറപ്പിക്കുന്നത്.

ആളുകള്‍ 100 ഗ്രാം മാത്രമാക്കി തക്കാളി വാങ്ങുന്നത് ചുരുക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തക്കാളി മോഷ്ടിച്ച വാര്‍ത്തകളും ആശങ്കയുണ്ടാക്കിയെന്ന് ഫൗജി പറഞ്ഞു.

Advertisment