മറയൂര്‍: പാളപ്പെട്ടിയില്‍ വനത്തിനുള്ളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാച്ചര്‍ക്ക് വരയാടിന്റെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. പാളപ്പെട്ടി കുടിയില്‍ ആദിവാസി കൃഷ്ണനാ(55)ണ് പരിക്കേറ്റത്.
/sathyam/media/post_attachments/lW8D2DYcI6jcRf2qlx6S.jpg)
ചാടിയെത്തിയ വരയാട് വയറ്റില്‍ കുത്തുകയായിരുന്നു. മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. പാളപ്പെട്ടിക്ക് സമീപം കൃഷ്ണന്‍, ഹരികൃഷ്ണന്‍, ശശി എന്നിവര്‍ വനത്തില്‍ ജോലി നോക്കുന്നതിനിടെ ഇതുവഴിയിലൂടെയെത്തിയ വരയാട് ആദ്യം ഹരികൃഷ്ണനെയും കണ്ണനെയും ആക്രമിക്കുകയായിരുന്നു.
കണ്ണന്‍ മരത്തില്‍ കയറിയാണ് രക്ഷപ്പെട്ടത്. മരത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കൃഷ്ണന്റെ അടുത്തേക്ക് പാഞ്ഞെത്തി വരയാട് വയറ്റില്‍ കുത്തിയത്. ഉടന്‍ തന്നെ ആദിവാസിക്കുടികളില്‍ നിന്നത്തിയ യുവാക്കളും സ്ത്രീകളും ചേര്‍ന്ന് ചുമന്ന് വണ്ണാതുറവരെ എത്തിച്ച് ഫോറസ്റ്റ് ജീപ്പിലൂടെയാണ് മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ ഏപ്രില്‍ മുപ്പതിന് മൂന്നു സ്ത്രീകൾക്കും വരയാടിന്റെ കുത്തേറ്റിരുന്നു. ആക്രമകാരിയായ വരയാടിനെ ഇവിടെനിന്നും മാറ്റണമെന്ന് ആദിവാസികള്‍ പല പ്രാവശ്യം പരാതിപ്പെട്ടെങ്കിലും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.