11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് ജീവപര്യന്തം; കഠിനതടവും പിഴയും, അറസ്റ്റിലായ ശേഷം ജയിലിലേക്ക് കഞ്ചാവ് ഓയില്‍ കടത്തിയതിന് പ്രതിക്കെതിരെ മറ്റൊരു കേസും  

author-image
neenu thodupuzha
New Update

കൊച്ചി: 11 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് ജീവപര്യന്തം കഠിന തടവും 5,50,000രൂപ പിഴയും. ഞാറക്കല്‍ വില്ലേജില്‍ വെളിയത്താം പറമ്പ് ബീച്ചില്‍ വട്ടത്തറ വീട്ടില്‍ ബിജു ഫ്രാന്‍സിസി(41)നെയാണ് എറണാകുളം പോക്‌സോ കോടതി  ശിക്ഷിച്ചത്.

Advertisment

publive-image

2018 ആഗസ്റ്റ്  മുതല്‍ 2019 ജനുവ ജനുവരി  വരെയാണ് പ്രതി പെണ്‍കുട്ടിയെ നിരവധിതവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി  കാര്യങ്ങള്‍ പുറത്തു പറഞ്ഞതോടെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും പത്തോളം വകുപ്പിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

നാലു വകുപ്പുകളില്‍ 4 ജീവപര്യന്തം കഠിന തടവ് കൂടാതെ മറ്റ് 6 വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ശിഷ്ടാലം മുഴുവന്‍ എന്നാണെന്ന് കോടതി വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്.

പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിക്ക് അര്‍ഹമായ പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശുപാര്‍ശയും ചെയ്തിട്ടുണ്ട്. ഈ കേസില്‍ അറസ്റ്റിലായ  ശേഷം ജയിലിലേക്ക് കഞ്ചാവ് ഓയില്‍ കടത്തിയതിന് പ്രതിക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. സമീപകാലത്ത് ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുകളില്‍ കേരളം കണ്ട ഏറ്റവും വലിയ ശിക്ഷാവിധിയാണിത്.

11 വയസ്സുകാരിയോട് തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് പ്രതി ചെയ്ത ക്രൂരത സമ്മാനതകളില്ലാത്തതാണ് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇത്ര കഠിനമായ ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

പള്ളുരുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സിബിടോം, സില്‍വര്‍സ്റ്റര്‍ തുടങ്ങിയവരാണ് പ്രതിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ.  ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.

Advertisment