തക്കാളി വിലക്കയറ്റം; തമിഴ്‌നാട്ടില്‍ ശീതീകരണ സംവിധാനമില്ലാത്തത് തിരിച്ചടി

author-image
neenu thodupuzha
New Update

തിരുവനന്തപുരം: തക്കാളിക്കൃഷിയുടെ പ്രധാന ഇടമയ തമിഴ്‌നാട്ടില്‍ അതു ശീതീകരിച്ച് സൂക്ഷിക്കാനും സംഭരിക്കാനും കഴിയാത്തതാണ് മണ്‍സൂണ്‍ വൈകിയതും ചൂട് കനത്തതും വിലക്കയറ്റമുണ്ടാക്കി.

Advertisment

publive-image

33 ഡിഗ്രി സെല്‍ഷ്യസുവരെ കൃഷിക്ക് അനുയോജ്യമാണെങ്കിലും അതില്‍ കൂടുതല്‍ ഉയര്‍ന്നാല്‍ വിളവ് കുറയും. ഷാഡോ നെറ്റുകള്‍ ഉപയോഗിച്ചാല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസു വരെ കുറയും. വിളവ് സംരക്ഷിക്കുകയും ചെയ്യാം. ഷാഡോ നെറ്റ് സ്ഥാപിക്കാന്‍ 50 ശതമാനം വരെ തമിഴ്‌നാട് സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ വലിയ വിഭാഗം കര്‍ഷകര്‍ തയാറായിട്ടില്ല.

തമിഴ്‌നാടിന്റെ കാര്‍ഷിക മേഖലയില്‍ 33 മുതല്‍ 38 വരെയാണ് നിലവിലെ ശരാശരി ചൂട്. മെയ് ആദ്യം കിലോയ്ക്ക് മൂന്നു രൂപയാണ് തക്കാളിക്ക് തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്.

ഇക്കാരണത്താല്‍ റോഡരികില്‍ ഉള്‍പ്പെടെ തക്കാളി വിളവെടുക്കാതെ നശിപ്പിച്ചിരുന്നു. ഒരേക്കര്‍ തക്കാളി കൃഷി ചെയ്യാന്‍ 80,000 രൂപയോളം ചെലവ് വരുന്നതായാണ് കണക്ക്. മൂന്നു മുതല്‍ നാലു ടണ്‍ വരെ വിളവ് ലഭിക്കും. ശരാശരി കിലോയ്ക്ക് 30 രൂപ ലഭിക്കുകയാണെങ്കില്‍ കൃഷി ലാഭകരമാകും.

Advertisment