മഞ്ഞുകാലത്തെ പകര്‍ച്ചപ്പനി: വാക്‌സിന് ബ്രിട്ടന്റെ അംഗീകാരം

author-image
neenu thodupuzha
New Update

ലണ്ടന്‍: മഞ്ഞുകാലത്തെ പകര്‍ച്ചപ്പനിയില്‍ നിന്നു പൗരന്മാരെ രക്ഷിക്കാന്‍ വാക്‌സിനുമായി ബ്രിട്ടന്‍. 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കു വാക്‌സിന്‍ നല്‍കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി.

Advertisment

മഞ്ഞുകാലത്താണു റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്(ആര്‍.എസ്.വി.) മൂലമുള്ള പനി വ്യാപകമാകുന്നത്. ചുമയിലൂടെയും തുമ്മലിലൂടെയുമാണു ആര്‍.എസ്.വി. പടരുന്നത്. അന്തരീക്ഷത്തില്‍ 24 മണിക്കൂര്‍ ജീവന്‍ നിലനിര്‍ത്താനും ഈ വൈറസിനാകും.

publive-image

ചുമ, മൂക്കടപ്പ്, പനി എന്നിവയാണു ലക്ഷണങ്ങള്‍. സാധാരണഗതിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാകും. എന്നാല്‍ ചിലരിലെങ്കിലും ന്യുമോണിയയ്ക്കും ബ്രോെങ്കെറ്റിനും ആര്‍.എസ്.വി. കാരണമാകും.

ഒരു വയസില്‍ താഴെയുള്ള കുട്ടികളും മുതിര്‍ന്ന പൗരന്മാരുമാണു ഈ വൈറസ് ബാധയെത്തുടര്‍ന്നു ഗുരുതരാവസ്ഥയിലാകുന്നത്.

ബ്രിട്ടനില്‍ പനി ബാധിച്ച് പ്രതിവര്‍ഷം 8,000 പേരാണു മരിക്കുന്നത്. ഇതു തടയാനാണു വാക്‌സിന്‍. ബ്രിട്ടീഷ് കമ്പനിയായ ജി.എസ്.കെയാണു വാക്‌സിന്‍ തയാറാക്കിയത്.

Advertisment