ലഖ്നൗ: യുപിയിൽ വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേർ അറസ്റ്റിൽ. ഗോരഖ്പുർ - ലഖ്നൗ വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.
മൂന്നു പാസ്വാൻ മക്കളായ അജയ്, വിജയ് എന്നിവരാണ് അറസ്റ്റിലായത്. തങ്ങളുടെ ആടുകൾ ട്രെയിനിടിച്ച് ചത്തതിന്‍റെ പകയിലാണ് ഇവർ ട്രെയിനിന് കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
/sathyam/media/post_attachments/ssXEViOaFhWeaAc6UtIZ.jpeg)
അയോധ്യയിലെ സൊഹാവൽ സ്റ്റേഷന് സമീപത്താണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ജൂലൈ ഒമ്പതിന് മൂന്നു പാസ്വാന്‍റെ ആറ് ആടുകൾ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് ചത്തിരുന്നു. അയോധ്യയ്ക്ക് സമീപത്തായിരുന്നു സംഭവം. ഇതിന്‍റെ വിരോധത്തിലാണ് അച്ഛനും മക്കളും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞത്.
ആർപിഎഫ് വിവരം അറിയിച്ചതിനെത്തുടന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ലോക്കൽ പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.