മാവേലിക്കര: ചെട്ടിക്കുളങ്ങരയില്‍ വിമുക്ത ഭടനെ കൊലപ്പെടുത്തിയ കേസില്‍ 28 വര്‍ഷത്തിനുശേഷം പിിയിലായ പ്രതി റിമാന്‍ഡില്‍. വിമുക്ത ഭടൻ ചെട്ടിക്കുളങ്ങര കണ്ണമംഗലംപേള ചേനത്തുവീട്ടില്‍ ജയപ്രകാശി(36)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെട്ടിക്കുളങ്ങര പേള മാടശേരി ചിറയില്‍ വീട്ടില്‍ ശ്രീകുമാറി(51)നെയാണ് മാവേലിക്കര ജൂജീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ജെഫിന്‍രാജ് റിമാന്‍ഡ് ചെയ്തത്.
കോഴിക്കോട്, ചെറുവണ്ണൂര്‍, കൊല്ലേരിതാഴം ഭാഗത്ത് വീരാറ്റി തറയില്‍ (ശ്രീശൈലം) എന്ന വിലാസത്തില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ശ്രീകുമാര്‍ കഴിഞ്ഞ ദിവസമാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. ചൊവ്വ പകല്‍ 12.11നാണ് കോടതിയില്‍ ഹാജരാക്കിയത്. 1995 ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം.
ജയപ്രകാശുമായി കാട്ടുവള്ളില്‍ ക്ഷേത്ര ഗ്രൗണ്ടില്‍ വച്ച് പ്രമോദ്, ശ്രീകുമാര്‍, ജയചന്ദ്രന്‍ എന്നിവര്‍ തമ്മില്‍ മുമ്പുണ്ടായ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയപ്രകാശ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവമറിഞ്ഞ് ശ്രീകുമാര്‍ ഒളിവില്‍ പോയി.
മാവേലിക്കര പോലീസ് കൊലപാതകക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും വിചാരണ നടപടികളുമായി മു്േനാട്ടുപോയി. എന്നാല്‍ ശ്രീകുമാര്‍ ഒളിവില്‍ പോയതിനാല്‍ അഡീ.ജില്ലാ സെഷന്‍സ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.
27 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ ശ്രീകുമാറിനെ പിടികൂടാനായി ജില്ലാ പോലീസ് മേധാവി ചൈത്രതെരേസാ ജോണ്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ശ്രീകുമാറിന്റെ നാട്ടില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍ അനുസരിച്ച് മംഗലാപുരം, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ഇലക്ട്രീഷ്യനായി ഈ പ്രദേശങ്ങളില്‍ ജോലി ചെയ്ത ശേഷം ഇയാള്‍ കോഴിക്കോട് ജില്ലയില്‍ എത്തി ഹോട്ടല്‍ ജോലിയും കല്‍പണിയും ചെയ്ത് താമസിക്കുന്നെന്ന് വിവരത്തെത്തുടര്‍ന്ന് ജില്ലയിലെ എല്ലാ ഹോട്ടലുകളും കല്‍പണി കരാറുകാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്നാണ് ഇയാളെ കണ്ടെത്തുന്നത്. കോഴിക്കോട് ഹോട്ടല്‍ ജോലി ചെയ്ത് വരുന്നതിനിടയില്‍ വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം കോഴിക്കോട് ചെറുവണ്ണൂരില്‍ കഴിയുകയായിരുന്നു പ്രതി.
ഡി.വൈ.എസ്.പി: എം.കെ. ബിനുകുമാര്‍, എസ്.എച്ച്.ഒ: സി. ശ്രീജിത്ത്, എ.എസ്.ഐ: റിയാസ് പി.കെ. സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌കര്‍, സിയാദ് എസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.