ഹിമാചലില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി

author-image
neenu thodupuzha
New Update

തൃശൂര്‍: ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. കീര്‍ഗംഗയിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍മാരെ ചൊവ്വാഴ്ച്ച പകല്‍ കുളുവിലെ ലോഡ്ജിലേക്കാണ് മാറ്റിയത്.

Advertisment

ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാരുടെ രക്ഷിതാക്കള്‍ക്ക് വിവരം ലഭിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തീകരിച്ച 18 ഡോക്ടര്‍മാരുള്‍പ്പെട്ട സംഘമാണ് കീര്‍ഗംഗയില്‍ കുടുങ്ങിയിരുന്നത്.

publive-image

ജൂണ്‍ 26നാണ് ആറു ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളും അടങ്ങുന്ന സംഘം വിനോദ സഞ്ചാരത്തിന് പോയത്. ഞായറാഴ്ച തിരിച്ചെത്താനിരിക്കെയാണ് ഹിമാചലില്‍ കുടുങ്ങിയത്. പ്രദേശത്തെ വൈദ്യുതിയും ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലായതിനാല്‍ രക്ഷിതാക്കള്‍ക്കും മെഡിക്കല്‍ കോളജ് അധികാരികള്‍ക്കും ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

ഗൈഡിന്റെയും ട്രാവല്‍ ഏജന്‍സിക്കാരുടെയും ഫോണില്‍നിന്ന് ഇവര്‍ നാട്ടിലുള്ള രക്ഷിതാക്കളുമായി സംസാരിച്ചു. പലയിടത്തും റോഡുകളും പാലങ്ങളും തകര്‍ന്നു കിടക്കുന്നതിനാല്‍ റോഡ് മാര്‍ഗം എങ്ങനെ കേരളത്തിലെത്തിക്കുമെന്ന ആശങ്കയിലാണ് ട്രാവല്‍ ഏജന്‍സിക്കാര്‍.

Advertisment