പന്തളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കാരമൂട് കാരമൂട്ടില്‍ വീട്ടില്‍ സുധീറാ(51)ണ് പിടിയിലായത്.
കുളനട സ്വദേശിനിയില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ കെയര്‍ടേക്കറായി ജോലി വാഗ്ദാനം ചെയ്ത് ഒരു വര്‍ഷത്തിനിടെ ബാങ്ക് അക്കൗണ്ട് വഴി 11.25 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ജോലിയോ പണമോ തിരികെ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.
/sathyam/media/post_attachments/IOG2P42H2EKMzkTA59xE.jpg)
തട്ടിപ്പ് നടത്തി കിട്ടുന്ന പണം കൊണ്ട് ആഢംബര ജീവിതം നയിച്ചിരുന്ന പ്രതി മാസങ്ങളായി ഒളിവിലായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അനേ്വഷണത്തില്‍ പ്രതിയെ പത്തനാപുരത്തുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഘത്തില്‍ എസ്.ഐ.മാരായ വിനു, വിനോദ്കുമാര്‍, അനില്‍ കുമാര്‍, സി.പി.ഓമാരായ പ്രകാശ്, അന്‍വര്‍ഷ, സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അടൂര്‍ കൂടാതെ ചാലക്കുടി, കൊടകര, ഇരിങ്ങാലക്കുട, രാജപുരം, കാലടി എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.