കൈക്കൂലി കേസ്; രണ്ട് ഉദ്യോഗസ്ഥരെ വിജിലന്‍സ് കോടതി വെറുതെ വിട്ടു

author-image
neenu thodupuzha
Updated On
New Update

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങിക്കുകയും ചോദിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഇടുക്കി വിജിലന്‍സ് പോലീസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളെ വെറുതെ വിട്ട് വിജിലന്‍സ് കോടതി ഉത്തരവ്.

Advertisment

publive-image

ഒന്നാംപ്രതി കുമളി കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ കൂട്ടിക്കല്‍ കൊക്കയാര്‍ പാറക്കല്‍ വീട്ടില്‍ അസന്‍ കനി റാവുത്തറുടെ മകന്‍ ജാഫര്‍ ഖാനേയും അതേ ഓഫീസിലെ രണ്ടാം പ്രതി കോട്ടയം എരുമേലി സൗത്ത് വില്ലേജ് തളത്തി പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ റാവുത്തറുടെ മകന്‍ ഡെപ്യൂട്ടി കളക്ടര്‍ ഷാനവാസ് ഖാനെയുമാണ് കുറ്റക്കാര്‍ അല്ലെന്ന് കണ്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി എന്‍. വി രാജു വെറുതെവിട്ടത്.

ഒന്നും രണ്ടും പ്രതികള്‍ കേസിലെ പരാതിക്കാരനായ പാലാ സ്വദേശി സെബാസ്റ്റിയനില്‍ നിന്നും ഏലം കൃഷി ചെയ്തുവന്ന കുത്തക പാട്ട ഭൂമി മക്കളുടെ പേരിലേക്ക് സ്ഥലംമാറ്റം നടത്തി കിട്ടുന്നതിന് ഏക്കറിന് 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും രണ്ടാം പ്രതി 25000 രൂപ 2013 ഏപ്രില്‍ 30 ന് വാദിയോട് വാങ്ങിക്കുകയും ചെയ്തു എന്നായിരുന്നു കേസ്.

വിജിലന്‍സ് ട്രാപ്പ് ഒരുക്കിയാണ് ഇരുവരേയും കുടുക്കിയത്. പൊടി വിതറിയ നോട്ട് പരാതിക്കാരനെ കൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൊടുപ്പിക്കുക ആയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ അറസ്റ്റ് ചെയ്തു .

25000 രൂപ രണ്ടാം പ്രതിയുടെ ഓഫീസില്‍നിന്ന് വിജിലന്‍സ് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. കേസില്‍ വാദിയെ കൂടാതെ 20 സാക്ഷികളെ വിസ്തരിച്ചു. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. എന്‍.പി. തങ്കച്ചനും രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ. ഷാബു ശ്രീധരനും ഹാജരായി.

Advertisment