മൂന്നാർ: അരികൊമ്പനെ ചിന്നക്കനാലില്‍ നിന്ന് നാടുകടത്തിയതിന് ശേഷം തോട്ടം തൊഴിലാളി ലയങ്ങള്‍ക്ക് തലവേദനയായി കാട്ടുക്കൊമ്പൻ പടയപ്പ. കഴിഞ്ഞ ദിവസം മറയൂരിന് സമീപം തോട്ടം തൊഴിലാളി ലയത്തിനുള്ളില്‍ കയറിയ പടയപ്പ വീടിന്റെ വാതിലും ജനങ്ങളും പൊളിച്ചു.
പാമ്പന്‍ മലയില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുള്ളില്‍ കയറിയ പടയപ്പ രാത്രി വീടിന്റെ മുന്‍വശത്തെ ജനലും പൊളിച്ച് ഒരു ചാക്കരിയെടുത്ത് മുറ്റത്തിട്ട് തിന്നു. പാമ്പന്‍മല തൊഴിലാളികള്‍ ലയത്തിനുള്ളില്‍ കറുപ്പസ്വാമിയുടെ വീട്ടിലെ വാതില്‍ പൊളിച്ചെങ്കിലും ഇവിടെ നിന്നും ഒന്നും കിട്ടിയില്ല.
/sathyam/media/post_attachments/ZZmEjn5cV2v1NkAojp9j.jpg)
പിന്നീട് തൊട്ടടുത്ത രാജേന്ദ്രന്റെ വീട്ടിലെത്തി മുന്‍വശത്തെ ജനങ്ങളും വാതിലും പൊളിച്ചു അകത്തുനിന്ന് ഒരു ചാക്കാരിയെടുത്ത് മുറ്റത്തിലിട്ട് പരമാവധി അരിയും തിന്നുതീര്‍ത്തു. രാജേന്ദ്രന്റെ വീട്ടിലെത്തി ജനലും വാതിലും പൊളിച്ചു അകത്തിരുന്ന ഒരു ചാക്ക് അരി എടുക്കുകയായിരുന്നു. രാജേന്ദ്രന്‍ സ്ഥലത്തില്ലായിരുന്നു. ആന വീട് പൊളിച്ച് സംഭവമറിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലെത്തുകയായിരുന്നു.
ഇരുവശങ്ങളിലായി 16 കുടുംബങ്ങള്‍ താമസിക്കുന്ന ലയത്തില്‍ തുണി ഉണക്കാന്‍ വലിച്ചിട്ട് കെട്ടിയ കമ്പികളും വൈദ്യുതി കമ്പികളും പൊട്ടിച്ച് പടയപ്പ വാതില്‍ തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഒച്ചയിട്ടും പടക്കം പൊട്ടിച്ചുമാണ് പടയപ്പയെ ഓടിച്ചത്.
പ്രദേശത്ത് പടയപ്പ രണ്ട് ആഴ്ചയായി തമ്പടിച്ചിരിക്കുകയാണ്. കാപ്പിസ്‌റ്റോര്‍, ചട്ടമൂന്നാര്‍, പാമ്പന്‍ മലയിലുമായി പടയപ്പയെ കണ്ടുവരുന്നുണ്ട്.