കൊച്ചി: വിവാഹ തട്ടിപ്പ് കേസിൽ പ്രതി അറസ്റ്റില്‍. തൃശൂർ ചെമ്പൂക്കാവ് കൊപ്പട്ടിയില്‍ വീട്ടില്‍ കെ. വൈശാഖാ(31)ണ് ആദ്യവിവാഹം മറിച്ചുവച്ച് വീണ്ടും വിവാഹം ചെയ്തത്. എറണാകുളം സ്വദേശിനിയുടെ പരാതി പ്രകാരം മുളവുകാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/WjmPHpT7YRCReWRTaDBX.jpg)
ബി.ടെക് പാസാകാത്ത ഇയാൾ ബാംഗ്ലൂരില്‍ സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിന് ചേര്‍ന്ന് ബീഹാര്‍ സ്വദേശിനിയെ സ്വകാര്യ സ്ഥാപനത്തില്‍ ഉന്നത ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബീഹാറില്‍ പോയി യുവതിയുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഹിന്ദുമതാചാര പ്രകാരം വിവാഹം ചെയ്യുകയായിരുന്നു.
ആ വിവാഹം നിലനില്‍ക്കെ കേരളത്തില്‍ വന്ന് കേരളാമാട്രിമോണിയില്‍ 20 ലക്ഷം വാര്‍ഷിക സാലറിയുളള ജോലിയുണ്ടെന്നും ഐ.ഐ.ടി. ചെന്നെയില്‍ ഓണ്‍ലൈനായി പഠിക്കുന്നുണ്ടെന്നും ബിടെക് ബിരുദധാരിയാണെന്നും പരസ്യം നല്‍കി എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്തു.
വിവാഹശേഷം സ്വര്‍ണവും പണവും കൂടുതല്‍ ആവശ്യപ്പെട്ട പ്രതിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കള്‍ അന്വേഷിച്ചതില്‍ ബി.ടെക് പാസായിട്ടില്ലെന്നും ജോലി ഒന്നുമില്ലെന്നും മനസിലാക്കി പോലീസില്‍ പരാതി നൽകുകയായിരുന്നു.
പ്രതി കേരളത്തില്‍ രണ്ടാമത് വിവാഹം ചെയ്തത് അറിഞ്ഞ ബീഹാറിലെ ഭാര്യ പാട്ന പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയും അവിടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. പ്രതിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും അറിവോടെയാണ് ഇയാള്‍ രണ്ടാമതും വിവാഹിതനായത്.
മുളവുകാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ശ്യാമകുമാര്‍, എസ്‌സിപിഒമാരായ സുരേഷ് പി.വി, സിബില്‍ ഫാസില്‍, അരുണ്‍ ജോഷി, സിപിഒമാരയ ജയരാജ്, ശബരിനാഥ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.