ആലക്കോട്: മലയോരഗ്രാമമായ കോടോപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും രാത്രികളിൽ നാട്ടുകാരിൽ ഭീതി വിതച്ച് അജ്ഞാതൻ. രാത്രിയില്‍ വീടുകളിലെത്തി മുഖംമൂടി ധരിച്ച് കരിയോയില്‍ തേച്ച് അടിവസ്ത്രം മാത്രം ധരിച്ച് കതകുകളിലും ജനാലകളിലും മുട്ടുകയും വീട്ടുകാരെ ഉണര്‍ത്തുകയും അവര്‍ പുറത്തെത്തുമ്പോള്‍ ഓടിരക്ഷപ്പെടുകയും ചെയ്യും. മുമ്പ് അര്‍ധരാത്രിയായിരുന്നു ഇയാള്‍ പുറത്തിറങ്ങിയതെങ്കില്‍ ഇപ്പോള്‍ സന്ധ്യയാകുന്നതോടെ ഇറങ്ങും.
/sathyam/media/post_attachments/HKiSYBgeFidpvbvPRRPS.jpg)
വീട്ടുമുറ്റത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ മടക്കി വയ്ക്കുകയും മുറ്റത്തുള്ള പൈപ്പ് തുറന്നു വയ്ക്കുകയും ചെയ്യും. എന്നാൽ, അജ്ഞാതെ പിടികൂടാന്‍ നാട്ടുകാര്‍ പല തവണ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നിമിഷനേരംകൊണ്ടു അജ്ഞാതന്‍ മാറും.
ആദ്യം കൊടോപ്പള്ളിയിലും പിന്നീട് ചെക്കിച്ചേരിയിലേക്കും പനംകുറ്റിയിലേക്കും മാറി. സംഭവം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ശക്തമായ നിരീക്ഷണത്തിലാണ്.