പാലായിൽ സ്ഥലംമാറ്റം ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കെ.എസ്.ഇ.ബി. വര്‍ക്കറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് മുഖത്തടിച്ചതിൽ മനംനൊന്ത് ആത്മഹത്യാ ശ്രമം; എക്‌സിക്യൂട്ടീവ് എഞ്ചിനീറെ സസ്പെൻഡ് ചെയ്തു

author-image
neenu thodupuzha
Updated On
New Update

പാലാ: കെ.എസ്.ഇ.ബി. വര്‍ക്കറെ ആത്മഹത്യാശ്രമത്തിലേയ്ക്ക് തള്ളിവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ പാലാ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ബാബുജനെ വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Advertisment

ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി. യൂണിയനുകളുടെ സംയുക്ത നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരം മൂന്നുദിവസം പിന്നിടുമ്പോഴാണ് നടപടി. സമര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പാലായില്‍ വൈദ്യുതി ജീവനക്കാര്‍ പ്രകടനവും യോഗവും നടത്തി.

publive-image

സ്ഥലംമാറ്റം ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ കെ.എസ്.ഇ.ബി.  മരങ്ങാട്ടുപിള്ളി സെക്ഷനിലെ വര്‍ക്കര്‍ ബിജുമോനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് മുഖത്തടിച്ചെന്ന ആരോപണത്തിലാണ് നടപടി.  കഴിഞ്ഞ ആറിന് പാലാ ഡിവിഷന്‍ ഓഫീസിലായിരുന്നു സംഭവം.

രാത്രി ഓഫീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ അപകടാവസ്ഥ തരണം ചെയ്ത ബിജുവിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.  ബന്ധുക്കളുടെ പരാതിയില്‍ പാലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് വകുപ്പ്തല നടപടി. വൈദ്യുതി ബോര്‍ഡ് സി.എം.ഡിക്കു ബിജുമോന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് നടപടി. ആരോപണ വിധേയനായ എക്‌സിക്യുട്ടീവ് എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്തതോടെ ഈ ആവശ്യം ഉന്നയിച്ച് സംയുക്ത സമരസമിതി നേതൃത്വത്തില്‍ ജീവനക്കാര്‍ പാലാ ഡിവിഷന്‍ ഓഫീസ് പടിക്കല്‍ നടത്തിവന്ന അനശ്ചിതകാല സമരം അവസാനിപ്പിച്ചു.

 

Advertisment