വുഹാനിലേക്കുള്ള ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസില്ല: നിലപാട് വ്യക്തമാക്കി ചൈന

New Update

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ നേരിടുന്നതിന് ചൈനയിലെ വുഹാനിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി പോകാനും അവിടെ അവശേഷിക്കുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുവാനുമുള്ള ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസില്ലെന്ന് ചൈന.

Advertisment

publive-image

സമയക്രമങ്ങളും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഇരു രാജ്യങ്ങളിലെ വകുപ്പുകളും ബന്ധപ്പെട്ട് വരുന്നതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലേക്ക് തിരിച്ചുപോകാനിരിക്കുന്ന ബാക്കി 80 പേര്‍ക്കുള്ള ക്രമീകരണം സംബന്ധിച്ച്‌ ഇരുരാജ്യങ്ങളിലേയും വകുപ്പുകള്‍ തമ്മില്‍ ബന്ധപ്പെട്ട് വരികയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു. വുഹാന്‍, ഹുബൈ പ്രവിശ്യകളില്‍ നിന്ന് ധാരാളം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ചൈന നേരത്തെ സഹായം ചെയ്തിട്ടുണ്ട്.

പ്രത്യേക വിമാനത്തിന് അനുമതി വൈകിപ്പിക്കേണ്ട ആവശ്യം ചൈനക്കില്ല. ചൈനയിലെ എല്ലാ വിദേശപൗരന്‍മാരുടേയും ജീവിതത്തിനും ആരോഗ്യത്തിനും ചൈനീസ് സര്‍ക്കാര്‍ വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment