Advertisment

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ പറ്റിയ സമയം ഇതാണെന്ന് ബിജെപി മന്ത്രി സി.ടി. രവി

New Update

ബംഗളുരു: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഏറ്റവും ഉചിതമായ സമയം ഇതാണെന്നു കര്‍ണാടക ബിജെപി മന്ത്രി സി.ടി. രവി. എല്ലാവരും സമത്വത്തെ കുറിച്ചു സംസാരിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

Advertisment

publive-image

ഭരണഘടനയുടെ 44ാം വകുപ്പില്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഏതു മതവിഭാഗത്തില്‍ വിശ്വസിക്കുന്നവരായാലും വിവാഹം, പിന്തുടര്‍ച്ചാവകാശം തുടങ്ങി എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും ഒരു നിയമം എന്നതു നടപ്പിലാക്കാനാണു ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

1980-കളില്‍ ബിജെപി രൂപികരിച്ചതു മുതല്‍ ഏകീകൃത സിവില്‍കോഡ് പാര്‍ട്ടിയുടെ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ആര്‍ട്ടിക്കിള്‍ 370-നെകുറിച്ച്‌ പറഞ്ഞു, അത് നടപ്പിലാക്കി. അയോധ്യ വിഷയം പറഞ്ഞു, സുപ്രീംകോടതി അതിന് അനുകൂലമായ വിധി നല്‍കി. ഇപ്പോഴാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

akikritha civil code issue
Advertisment