Advertisment

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ടു തവണ വിവാഹം കഴിപ്പിച്ചു, 17കാരി പൊലീസ് സ്റ്റേഷനില്‍

New Update

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ടു തവണ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. 17കാരിയായ പെണ്‍കുട്ടി മാതാപിതാക്കളില്‍ നിന്ന് സംരക്ഷണം തേടി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Advertisment

publive-image

ഈറോഡ് ജില്ലയിലാണ് സംഭവം. 21കാരനായ അജിത്തിനൊപ്പമാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തിങ്കളാഴ്ച ഇരുവരും ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു. മാതാപിതാക്കളില്‍ നിന്ന് സംരക്ഷണം തേടിയാണ് ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മാതാപിതാക്കളില്‍ നിന്ന് ഭീഷണി നിലനില്‍ക്കുന്നതായി ഇരുവരും പരാതിപ്പെട്ടതായി പൊലീസ് പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി ഇതിന് മുന്‍പും വിവാഹം കഴിച്ചതായി കണ്ടെത്തി. ജനുവരിയില്‍ 34 വയസുകാരനെ കൊണ്ടാണ് വിവാഹം കഴിപ്പിച്ചത്.

കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഈ കല്യാണത്തെ എതിര്‍ത്തിരുന്നു. പഠിക്കാന്‍ അനുവദിക്കാമെന്ന 34 വയസുകാരനായ കാമരാജും കുടുംബാംഗങ്ങളും പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കിയതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അജിത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ശനിയാഴ്ച ഭവാനി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് തട്ടിക്കൊണ്ടു പോയത്. കാമരാജിന്റെ ഗ്രാമത്തിലേക്ക് പോകുന്ന വഴിയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്.

കേസില്‍ കാമരാജിനെയും കാമരാജിന്റെയും പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളെയും അജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കുറ്റവും അജിത്തിന് മേല്‍ ചുമത്തിയിട്ടുണ്ട്. കൂടാതെ അജിത്തിനെതിരെയും കാമരാജിനെതിരെയും പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

arrest report
Advertisment