30
Thursday March 2023
Voices

ഒരു സാധു കുടുംബത്തിനു കരുതലേകി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

പ്രകാശ് നായര്‍ മേലില
Sunday, January 29, 2023

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലുള്ള തലവൂർ – പാണ്ടിത്തിട്ട – ചരൂർ ജംക്ഷനടുത്തു താമസക്കാരായ മാത്യു – ജെസ്സി ദമ്പതികൾ അവരുടെ അയൽവാസിയായ ഒരു വിമുക്തഭടനിൽ നിന്നും തുടർച്ചയായുണ്ടായ ഭീഷണിയും ,വെല്ലുവിളികളും അസഭ്യവർഷവും മറ്റു പലതരത്തിലുള്ള ഉപദ്രവവും മൂലം ഒരിക്കൽ ആത്മഹത്യയുടെ വക്കിലായിരുന്നു.

അവർ പരാതി നൽകാൻ ഒരിടവും ബാക്കിയില്ല. കുന്നിക്കോട് പോലീസ് സ്റ്റേഷൻ, കൊല്ലം റൂറൽ എസ്.പി, ഡിജിപി , മുഖ്യമന്ത്രി, തലവൂർ ഗ്രാമ പഞ്ചായത്ത്, പുനലൂർ ആര്‍ഡിഒ, കൊല്ലം ജില്ലാ കളക്ടർ, പത്തനാപുരം ലീഗൽ സർവീസ് അതോറിറ്റി എന്നിവിടെയെല്ലാം പരാതികൾ നൽകി. ഒന്നല്ല, പലതവണ.

കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ നിന്നും ആ ദമ്പതികൾക്ക് നീതികിട്ടിയില്ലെന്ന് മാത്രമല്ല അപമാനവും നേരിടുകയുണ്ടായി. അതിനെതിരേ കൊല്ലം റൂറൽ എസ്.പി ക്ക് അവർ പരാതി നൽകിയത് അന്ന് എസ്.പി ആയിരുന്ന ഇളങ്കോവൻ ഗൗരവമായെടുക്കുകയും കുന്നിക്കോട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക്‌ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പക്ഷേ ഇളങ്കോവൻ പെട്ടെന്ന് സ്ഥലം മാറി പോയതോടെ ആ നടപടിയും അവസാനിച്ചു.

മാത്യു – ജെസ്സി ദമ്പതികൾ ഈ നാട്ടുകാരല്ല. പത്തനംതിട്ട ജില്ലയിൽനിന്നും ഇവിടെവന്നു താമസിക്കുന്ന വരാണ്. അതാണ് അവർ നേരിടുന്ന പ്രശ്നവും. പ്രദേശികവാദം അഥവാ മണ്ണിന്റെ മക്കൽവാദം മൂലമാകാം അവർക്ക് ഈ നാട്ടിൽ ആരും സഹായത്തിനില്ലാതായി. അയൽവാസിയുടെ തുടരെയുള്ള ശല്യം മൂലം മാത്യുവിന് ഗൾഫിലെ ജോലിപോലും ഉപേക്ഷിക്കേണ്ടിവന്നു.

അധികാരികളിൽനിന്നോ നിയമപാലകരിൽ നിന്നോ തദ്ദേശ ഭരണകൂടത്തിൽ നിന്നോ ജനപ്രതിനിധികളിൽ നിന്നോ ഒരുതരത്തിലുള്ള പിന്തുണയും ലഭിക്കാതെ വരുകയും ഇവർക്കുനേരെ അയൽവാസി നിരന്തരം കൂടുതൽ വാശിയോടെ അയാളുടെ ഉപദ്രവങ്ങൾ തുടരുകയും ചെയ്തപ്പോൾ വൃദ്ധയായ മാതാവുമൊത്ത് ആത്മഹത്യയുടെ വക്കിലെത്തിയ അവർക്ക് തുണയാകാനും നിയമപരമായി മുന്നോട്ടു നീങ്ങാനുമുള്ള ഉപ ദേശവും സഹായവും നൽകിയത് തലവൂരിലെ ഒരു പൊതുപ്രവർത്തകനും ചെറുകിട ബിസ്സിനസ്സുകാരനുമായ ആർ. രാജേന്ദ്രൻ പിള്ളയും ഒപ്പം ഞാനുമായിരുന്നു. ജീവിക്കാൻവേണ്ടി അവർ നടത്തിയ പിന്നീടുള്ള നിയമപോരാട്ടങ്ങളിൽ അവർക്കൊപ്പം നിഴൽപോലെ ഞങ്ങൾ രണ്ടാളും ഉണ്ടായിരുന്നു. ഭീഷണി ഞങ്ങൾക്കു മുണ്ടായിരുന്നു.

നിയമപരമായ കാര്യങ്ങളിൽ ഞങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകരായ കോട്ടയം സ്വദേശി ജോസ് പ്രകാശ് കിടങ്ങനും തിരുവനന്തപുരം സ്വദേശി നിലാവ് മുരളിയുമായിരുന്നു.

ഞങ്ങൾ ജെസ്സി – മാത്യു ദമ്പതികൾക്കൊപ്പം 2020 സെപ്റ്റബർ ആദ്യവാരം ഹൈക്കോടതി യിലെ പ്രഗത്ഭ അഭിഭാഷകനായ ബി. മോഹൻലാലിനെ കാണുകയും അദ്ദേഹം വഴി കുടുംബത്തിന് പോലീസ് പ്രൊട്ടക്ഷൻ ലഭിക്കാനുള്ള ഹർജി ( WP(C)20990/2020 ഹൈക്കോടതിയിൽ ഫയൽ ചെയ്യുകയുമുണ്ടായി.

അതേത്തുടർന്ന് 07/10/2020 ൽ ജെസ്സി – മാത്യു ദമ്പതികൾക്ക് പോലീസ് പ്രൊട്ടക്ഷൻ നല്കാൻ ഹൈക്കോടതി ഉത്തരവ് നൽകുകയും ഉത്തരവ് പൂർണ്ണമായും നടപ്പാക്കാൻ കൊല്ലം റൂറൽ എസ്.പി യെ ചുമതലപ്പെടുത്തുകയും ചെയ്തു. കാര്യങ്ങൾ അതോടെ മാറിമറിഞ്ഞു. പുനലൂർ ഡിവൈഎസ്പി നേരിട്ട് അവരുടെ വീട്ടിലെത്തി എല്ലാ സഹായവും പിന്തുണയും ഉറപ്പു നൽകി..

അതുവരെ നിശ്ശബ്ദരായിരുന്ന കുന്നിക്കോട് പോലീസും സടകുടഞ്ഞെണീറ്റു. അയൽവാസിയായ എതിർകക്ഷിക്ക് പോലീസ് താക്കീതും മുന്നറിയിപ്പും നൽകുകയുണ്ടായി. എന്നിരുന്നാലും അയാളുടെ ഹുങ്കും ധാർഷ്ട്യവും പൂർണ്ണമായും കെട്ടടങ്ങിയില്ല. വീണ്ടും ഒന്നുരണ്ടുതവണ ശല്യമുണ്ടായപ്പോൾ കാര്യമായ പോലീസ് ഇടപെടലുണ്ടായി.

ഈ ഘട്ടത്തിലൊക്കെ പുറത്തുനിന്നുവന്നു താമസിക്കുന്നവർ എന്നതിനാലാകാം അവർ ഉറച്ചുവിശ്വസിക്കുന്ന
രാഷ്ട്രീയപ്രസ്ഥാനമുൾപ്പെടെയുള്ള എല്ലാ നേതാക്കളും അയിത്തം പാലിച്ചകന്നുനിന്നപ്പോൾ ബിജെപിയുടെ പ്രാദേശികനേതാക്കൾ ജെസ്സി – മാത്യു ദമ്പതികൾക്ക് പിന്തുണയുമായി അവരെ കാണാനെത്തിയത് വലിയ ആശ്വാസമായി.

ഇപ്പോൾ ഹൈക്കോടതിക്ക് പൂർണമായും ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ ജെസ്സി – മാത്യു ദമ്പതികളുടെ പോലീസ് പ്രൊട്ടക്ഷൻ തുടരാനുത്തരവിട്ടുകൊണ്ടും അതിൻ്റെ ചുമതല കുന്നിക്കോട് പോലീസ് SHO ക്ക് നൽകിയുമാണ് 05/01/2023 ൽ ബഹു. ഹൈക്കോടതി ഈ ഹർജി തീർപ്പാക്കിയിരിക്കുന്നത്. ( ഉത്തരവ് WP(C)NO.20990 of 2020 Date 5th January 2023)

ആ സാധു കുടുംബത്തെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത ഒരു വരദാനമാണ് ഈ ഉത്തരവ്. ഓരോ വ്യക്തിക്കും ജീവിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യവും സംരക്ഷണവും നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്കുന്നുണ്ട്.അത് നമ്മുടെ മൗലിക അവകാശമാണ്. ഹൈക്കോടതിയുടെ ഉത്തരവിലൂടെ സാധാരണക്കാർക്കും ഇവിടെ നീതി ഉറപ്പായും ലഭിക്കുമെന്നുള്ള വിശ്വാസം കൂടുതൽ ബലപ്പെട്ടിരിക്കുന്നു.

ഈ ഘട്ടത്തിൽ എടുത്തുപറയേണ്ട വസ്തുത ഹൈക്കോടതിയിലെ അഭിഭാഷകനായ ബി മോഹൻലാൽ സാറിന്റെ ആത്മാർത്ഥമായ ഇടപെടലാണ്. വെറും തുച്ഛമായ തുക ഫീസ് വാങ്ങിക്കൊണ്ടാണ് അദ്ദേഹം ഈ കേസ് നടത്തിയത്.

കയ്യൂക്കും,തി ണ്ണമിടുക്കും, ഗുണ്ടായിസവും, പലതരത്തിലുള്ള ഭീഷണികളും ഇന്ന് സമൂഹത്തിൽ സർവ്വസാധാരണമാണ്. എതിരാളി കരുത്തനും രാഷ്ട്രീയ പിൻബലവുമുള്ളവനാണെങ്കിൽ പോലീസും അധികാരികളും പലപ്പോഴും നിഷ്ക്രിയരാകും എന്നതാണ് യാഥാർഥ്യം. സാധാരണക്കാരന് പലപ്പോഴും നീതി ലഭിക്കാത്ത ഇത്തരം അവസ്ഥകളിൽ നീതിപീഠങ്ങൾ തന്നെയാണ് അവസാന അത്താണി.

അധികം സാമ്പത്തിക ബാദ്ധ്യതയും അലച്ചിലുകളുമില്ലാതെ നീതി ലഭിച്ചതിൽ വളരെയേറെ കൃതാർത്ഥരാണ് ജെസ്സി – മാത്യു ദമ്പതികൾ. അതിനായി പിന്തുണ നൽകിയ എല്ലാവരോടും അവർ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തു.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഇവിടെ നൽകുന്നു.

എഴുതിയത്: പ്രകാശ് നായര്‍ മേലില

More News

പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഏത് മുന്തിരിയാണ് ഏറ്റവും ആരോഗ്യകരം? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്. ‘മുന്തിരി ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുന്തിരി ചർമ്മത്തിനും ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. പച്ച മുന്തിരി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മുന്തിരി ഇനമാണ്. സലാഡുകൾ, സ്മൂത്തികൾ, ബേക്ക് ചെയ്ത സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ഒരു കപ്പ് […]

കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യക്കരാറുമായി ബന്ധപ്പെട്ട് വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിൽ നിന്ന് കോഴിക്കോട് കോർപറേഷൻ പിഴ ഇടാക്കും. 38.85 ലക്ഷം രൂപയാണ് ഈടാക്കുക. കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരുന്നു. പിന്നാലെയാണ് നടപടി. ലേലത്തുകയുടെ അഞ്ച് ശതമാനമാണ് പിഴ ഈടാക്കുന്നത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോർപറേഷനെ അറിയിച്ചിരുന്നു. അതിനിടെ കരാർ സോൺടയ്ക്ക് പുതുക്കി നൽകിയ കോഴിക്കോട് കോർപറേഷൻ തീരുമാനത്തിെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെല്ലാം അവഗണിച്ചാണ് കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരിക്കുന്നത്. ഉപാധികളോടെയാണ് അനുമതി. നാല് വർഷം കിട്ടിയിട്ടും പ്രാഥമിക നടപടികൾ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും […]

വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍‌ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  ചര്‍മ്മത്തിനും തലമുടിക്കും വരെ പൈനാപ്പിള്‍ നല്ലതാണ്. ഒന്ന്… ശരീരഭാരം കുറയ്ക്കാന്‍ […]

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിൽ സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ സിസ തോമസ് നാളെ രാവിലെ 11.30 ന് ഹാജരാകണം. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്. സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് […]

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമോ ? അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കുളിച്ച സംസ്ഥാന ബി.ജെ.പി ഭരണം കടുത്ത പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് ജയിക്കുമെന്ന സംസാരം സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പലര്‍ക്കുമുണ്ട്. പക്ഷെ, മത്സരിക്കുന്നതു ബി.ജെ.പിയോടാണ്. തെരഞ്ഞെടുപ്പിലും അതിനു ശേഷവും എന്തു കളിയും കളിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണു ബി.ജെ.പിയെന്നു കോണ്‍ഗ്രസിനു നന്നായറിയാം. പോരാത്തതിന് ഒറ്റയ്ക്കു മത്സരിക്കാന്‍ ജനതാദള്‍ (എസ്) രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. തനിച്ചു ഭൂരിപക്ഷം കിട്ടില്ലെന്നറിയാമെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ഏതു വശത്തോട്ടും ചരിഞ്ഞ് ഭരണത്തില്‍ കയറാനാകും ജെ.ഡി.എസിന്‍റെ കളി. മുമ്പ് കോണ്‍ഗ്രസിന്‍റെയും […]

കോട്ടയം: എ ഐ സി സി അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാർജുന ഗാർഘെയ്ക്കൊപ്പം വേദി പങ്കിട്ട് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഡോ. ശശി തരൂർ എംപി. വൈക്കത്ത് കോൺഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ധി ആഘോഷ പരിപാടിയായിരുന്നു വേദി. അതേസമയം പാർട്ടി പ്രോട്ടോക്കോളിന്റെ പേരിൽ വേദിയിൽ പ്രസംഗിക്കാൻ തരൂരിന് ഇടം ലഭിച്ചതുമില്ല. കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിച്ചു. വേദിയിൽ […]

കെന്റക്കി ∙ യുഎസ് നഗരമായ കെന്റക്കിയിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒൻപതു പേർ മരിച്ചു. സൈനിക താളവത്തിനു സമീപം നടത്തിയ പരിശീലന പറക്കലിനിടെയാണ് ഇരു ഹെലികോപ്റ്ററുകളും കൂട്ടിയിടിച്ചതെന്നാണ് വിവരം. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. ട്രിഗ് കൗണ്ടി മേഖലയിൽ ഫോർട്ട് കാംബൽ സൈനിക താവളത്തിനു സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു. ക്രൂ അംഗങ്ങളുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കെന്‍റക്കി ഗവർണർ ആൻഡി ബെഷിയർ സ്ഥിരീകരിച്ചു.

  തൈരിൻ്റെ പാക്കറ്റിൽ ‘ദഹി’ എന്ന ഹിന്ദി വാക്ക് പ്രിൻ്റ് ചെയ്യണമെന്ന നിർദ്ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി. മാർഗനിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മലക്കം മറിച്ചിൽ. ദഹി എന്നോ തൈരിൻ്റെ മറ്റ് വകഭേദങ്ങളോ പാക്കറ്റിൽ രേഖപ്പെടുത്താമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. തമിഴ്നാട്ടിലെ മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനു നൽകിയ ഉത്തരവിലാണ് ‘തൈര്’ എന്ന തമിഴ് വാക്കിനു പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ഉപയോഗിക്കണമെന്ന് ഫുഡ് സേഫ്റ്റി […]

error: Content is protected !!