Advertisment

വീട്ടമ്മയെ കിടപ്പറയില്‍ കഴുത്തില്‍ ഷാള്‍ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ യുവാവ് ജീവനൊടുക്കി...

New Update

ആറ്റിങ്ങല്‍: ദുരൂഹസാഹചര്യത്തില്‍ അയല്‍വാസികളായ വീട്ടമ്മയെയും ഗൃഹനാഥനെയും മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു.

Advertisment

publive-image

ആറ്റിങ്ങല്‍ കടുവയില്‍ ശാന്താമന്ദിരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ബിജുകുമാറിന്‍റെ ഭാര്യ ശാന്തികൃഷ്ണ (36), കടുവയില്‍ മണിമന്ദിരത്തില്‍ കെ.ഷിനു (സന്തോഷ്‌കുമാര്‍-38) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 11.30-ഓടെ പണിതീരാത്ത വീടിനുള്ളിലെ മേല്‍ക്കൂരയില്‍ കെട്ടിത്തൂങ്ങിയനിലയിലാണ് ഷിനുവിനെ കണ്ടത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ശാന്തികൃഷ്ണയെ കണ്ടെത്തിയത്.

കുടുംബവീടിന് പിറകിലായി പുതുതായി നിര്‍മിക്കുന്ന വീടിനുള്ളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഷിനുവിനെ ഞായറാഴ്ച 11.30-ഓടെ അമ്മ രാധാമണിയമ്മ കണ്ടു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. ശാന്തികൃഷ്ണയുടെ കുടുംബവീട് ഇതിന് തൊട്ടടുത്താണ്. ബഹളം കേട്ട് ശാന്തികൃഷ്ണയുടെ അമ്മ പ്രസന്നയും ഇവിടെയെത്തി. ഇവര്‍ ഓടി മകള്‍ താമസിക്കുന്ന വീട്ടില്‍കയറി നോക്കുമ്പോള്‍ കഴുത്തില്‍ ഷാള്‍ ചുറ്റിയനിലയില്‍ ശാന്തികൃഷ്ണയെ കണ്ടെത്തി.

ഉടന്‍തന്നെ ഒരു ഓട്ടോറിക്ഷയില്‍ നാട്ടുകാരുടെ സഹായത്തോടെ ശാന്തികൃഷ്ണയെ വലിയകുന്ന് താലൂക്കാശുപത്രിയിലേക്ക്‌ കൊണ്ടുപോയി. ഷിനുവിന് ജീവനുണ്ടെന്ന് തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ അഴിച്ചിറക്കി ആറ്റിങ്ങലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇരുവരും അതിനോടകം മരിച്ചിരുന്നു.

ഷിനുവും ശാന്തികൃഷ്ണയും നേരത്ത പ്രണയബദ്ധരായിരുന്നതായി പൊലീസ് പറയുന്നു. ഇരുവീട്ടുകാരും ഇത് വിലക്കിയതിനെ തുടര്‍ന്നാണ് ശാന്തികൃഷ്ണയെ ബിജുകുമാര്‍ വിവാഹം ചെയ്തത്. അതിനു ശേഷം ഷിനു പ്രണയിച്ചു തന്നെയാണ് വിജിതയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മിലന്‍ കൃഷ്ണ (7)​,​ മയൂഖ കൃഷ്ണ (2)​ എന്നീ മക്കളുണ്ട്.കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ സി.ഡി.എസ്. അംഗമാണ് ശാന്തികൃഷ്ണ. ഭര്‍ത്താവ് ബിജുകുമാര്‍ വിദേശത്താണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു. തിരുവനനന്തപുരം റൂറല്‍ എസ്.പി. ബി.അശോകന്‍, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. പി.വി.ബേബി, സി.ഐ. വി.വി.ദിപിന്‍, എസ്.ഐ. സനോജ് എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

attigal murder case
Advertisment