അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം 2023-ല്‍ പൂര്‍ത്തിയാകും; 1800 കോടിരൂപ ചെലവ് വരുമെന്ന് ട്രസ്റ്റ്

author-image
Charlie
Updated On
New Update

publive-image

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് 1800 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നതെന്ന് ശ്രീ റാം ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ.് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച ട്രസ്റ്റാണിത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സര്‍ക്യൂട്ട് ഹൗസില്‍ ട്രസ്റ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്നു.വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെലവ് കണക്കാക്കിയതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

Advertisment

ട്രസ്റ്റുമായിബന്ധപ്പെട്ട എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ച് ചര്‍ച്ചയിലൂടെ ട്രസ്റ്റിന്റെ നിയമങ്ങള്‍ക്കും ഉപനിയമങ്ങള്‍ക്കും യോഗത്തില്‍ അന്തിമരൂപം നല്‍കിയതായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. ക്ഷേത്ര അങ്കണത്തില്‍ പ്രമുഖ ഹിന്ദു ദാര്‍ശികരുടെയും രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കാനും ട്രസ്റ്റ് അംഗങ്ങള്‍ തീരുമാനിച്ചു.15 ട്രസ്റ്റ് അംഗങ്ങളില്‍ 14 പേരും യോഗത്തില്‍ പങ്കെടുത്തതായി റായ് പറഞ്ഞു.

കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി, അംഗം ഉഡുപ്പി പീതാധീശ്വര്‍ വിശ്വതീര്‍ഥ പ്രസന്നാചാര്യ, അനില്‍ മിശ്ര, മഹന്ത് ദിനേന്ദ്ര ദാസ്, കാമേശ്വര്‍ ചൗപാല്‍, എക്സ് ഒഫീഷ്യോ അംഗം ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേശവ് പരാശരന്‍, യുഗ്പുരുഷ് പര്‍മാനന്ദ്, വിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര, എക്സ് ഒഫീഷ്യോ അംഗം സംസ്ഥാന ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.2023 ഡിസംബറോടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ശ്രീരാമ പ്രതിഷ്ഠ നടത്താനാകുമെന്നും റായ് പറഞ്ഞു.

Advertisment