/sathyam/media/post_attachments/A5m7rHiJj3LB7iSskzKS.jpg)
ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' ഡൽഹി സർവ്വകലാശാലയിൽ ഇന്ന് പ്രദർശിപ്പിക്കും. ഈ സാഹചര്യത്തിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്ഷമാക്കിയിട്ടുണ്ട്. ഡോക്യുമെന്ററി പ്രദർശനത്തിനിടെ ജെഎൻയുവിൽ പ്രതിഷേധം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ( എൻ.എസ്.യുഎ), കോൺഗ്രസിന്റേയും ഭീം ആർമിയുടേയും മറ്റ് നിരവധി സംഘടനകളും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത അത്തരം സ്‌ക്രീനിംഗും പ്രതിഷേധവും തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ഡൽഹി യൂണിവേഴ്‌സിറ്റി ഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
ബിബിസി ഡോക്യുമെന്ററിയുടെ പ്രവേശനം തടയാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെത്തുടർന്ന് ഇടതുപക്ഷ ചായ്വുള്ള വിദ്യാർത്ഥി സംഘടനകൾ രംഗത്ത് വന്നിരുന്നു.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഡോക്യുമെന്ററിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ഡോക്യുമെന്ററി രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ കേന്ദ്രസർക്കാർ നിരീക്ഷണം കടുപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി കേന്ദ്ര സർക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ വിലക്കിയിരുന്നു.