Advertisment

ദേവന് വഴിപാട് മദ്യം, വഴി നടക്കാനാകാതെ സ്ത്രീകളും കുട്ടികളും

New Update

ഡല്‍ഹിയിലെ പഴയ കോട്ടയ്ക്കടുത്തുള്ള പ്രസിദ്ധമായ 'ഭൈറോണ്‍ മന്ദിരി'ന്റെ സവിശേഷത, വഴിപാടായി ദേവന് മദ്യം നല്‍കുന്നു എന്നതാണ്. ബിയര്‍, ബ്രാണ്ടി, സ്‌കോച്ച്, വിസ്‌കി തുടങ്ങിയവ ഭൈരവ് പ്രഭുവിന് നിവേദ്യമായി നല്‍കുന്നു. അതു മാത്രമല്ല, മദ്യം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നുമുണ്ട്. ഇവിടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്.

Advertisment

publive-image

കുട്ടികളും സ്ത്രീകളുമടക്കം ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് ഈ വഴി നടക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇവിടെ പ്രശ്‌നം രൂക്ഷമാകുന്നത്. അന്നാണ് കൂടുതല്‍ ഭക്തര്‍ ദേവന് നിവേദ്യം അര്‍പ്പിക്കുന്നതും. അത് കഴിക്കുന്നതും. ഈ ദിവസങ്ങളില്‍ ക്ഷേത്രപരിസരത്ത് കുപ്പികളും മദ്യപിച്ച് ലക്ക് കെട്ടുവരെയും കൊണ്ട് നിറയും. ഇതിനെതിരേ സാമൂഹിക പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഉല്‍ഹാസ് പി.ആര്‍ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.

''ഇത് പ്രഗതി മൈതാനത്തിനടുത്തുള്ള ഭൈറോണ്‍ ക്ഷേത്രത്തിന് സമീപം മദ്യം വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ്. ഭക്തര്‍ പരസ്യമായി ആളുകള്‍ക്ക് മദ്യം വിതരണം ചെയ്യുന്നു, ഞെട്ടിക്കുന്ന കാര്യം പ്രായപൂര്‍ത്തിയാകാത്തവരും മദ്യത്തിനായി ക്യൂവിലാണ്. ഇത് സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ദയവായി എന്നെ സഹായിക്കുക.'' - എന്നാണ് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

ക്ഷേത്ര സമുച്ചയത്തിനകത്തോ പുറത്തോ മദ്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍, അത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ല.

publive-image

മതിലിലും ക്ഷേത്രപരിസരത്തും നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, മദ്യം നല്‍കുന്നത് തുടരുന്നു. 'ഇവിടെ മദ്യം വഴിപാടായി നല്‍കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. പോലീസ് അനുമതി നിഷേധിക്കുകയും പതിവായി പട്രോളിംഗ് നടത്തുകയും ചെയ്യുന്നു, പക്ഷേ മദ്യം നല്‍കുന്നത് തുടരുകയാണ്. ധാരാളം ഭക്തര്‍ ഇപ്പോഴും അതില്‍ ഏര്‍പ്പെടുന്നു'- ക്ഷേത്രത്തോട് ചേര്‍ന്ന് ലഘുഭക്ഷണ സ്റ്റാള്‍ നടത്തുന്ന രാമണന്ദ് പറഞ്ഞു.

ധാരാളം ഭിക്ഷക്കാര്‍ കൈയ്യില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസുകളുമായി ശ്രീകോവിലിന്റെ പ്രവേശന കവാടത്തില്‍ ഇരിക്കുന്നതു കാണാം. ഇവിടുത്തെ പ്രധാന ദേവതയായ ഭൈറോണ്‍ ബാബ ഒരിക്കല്‍ ദുര്‍ഗാദേവിയാല്‍ കൊല്ലപ്പെട്ട ഒരു രാക്ഷസനായിരുന്നുവെന്ന് ചരിത്രമുണ്ട്. എന്നിരുന്നാലും, അവന്റെ നല്ല സ്വഭാവം കാരണം ദേവി തന്റെ എല്ലാ പാപങ്ങളില്‍നിന്നും അവനെ ഒഴിവാക്കി.

നാടോടിക്കഥകളില്‍ ഈ ബാബയ്ക്ക് മദ്യത്തോട് വളരെയധികം ഇഷ്ടമായിരുന്നു പറയുന്നു. അതിനാലാണ് ഇന്നും പലരും ഇവിടെയുള്ള ദേവന് മദ്യം വഴിപാടായി ചെയ്യുന്നത്. മദ്യം ബാബയ്ക്ക് സമര്‍പ്പിച്ച ശേഷം, ഭക്തര്‍ക്ക് ഒന്നുകില്‍ അവശേഷിക്കുന്ന മദ്യം വീട്ടിലേക്ക് കൊണ്ടുപോകാം അല്ലെങ്കില്‍ ക്ഷേത്രത്തിലെ പുരോഹിതര്‍ക്ക് നല്‍കാം.

delhi liqer temple
Advertisment