Advertisment

വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തു, വീഡിയോ ചിത്രീകരിച്ചു, കൊല്ലുമെന്ന് ഭീഷണി

New Update

ഭോപ്പാല്‍: മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു, സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

Advertisment

publive-image

മുഖ്യപ്രതിയും അമ്മയും അറസ്റ്റിലായെന്നും മറ്റ് മൂന്ന് പേർ ഒളിവിലാണെന്നും വനിതാ പോലീസ് സ്റ്റേഷൻ ചുമതലയുള്ള അനുരാധ ഗിർവാൾ പറഞ്ഞു. പ്രതിയായ പവൻ ഈ വർഷം ആദ്യം ഫെയ്സ്ബുക്കിൽ വനിതാ കോൺസ്റ്റബിളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുമായി വാട്ട്‌സ്ആപ്പിൽ ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തതായി പോലീസ് പറയുന്നു.

താമസിയാതെ ഇരുവരും നേരില്‍ കണ്ടു, നീമുച്ചിലെ മാനസ ടൗൺ നിവാസിയായ പവൻ യുവതിയെ കാണാൻ ഇൻഡോറിലേക്ക് പോയി.  സഹോദരൻ ധീന്ദ്രന്റെ ജന്മദിനത്തിനായി പവൻ യുവതിയെ മാനസയിലേക്ക് ക്ഷണിച്ചു.

ക്ഷണം സ്വീകരിച്ച്‌ പവന്റെ വീട്ടിൽ എത്തിയ വനിതാ കോൺസ്റ്റബിളിനെ പവന്റെ സഹോദരങ്ങളായ ധീരേന്ദ്രയും വിജയും  ബലാത്സംഗം ചെയ്തു. വീഡിയോ ചിത്രീകരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പവൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ യുവതി

നടന്ന കാര്യം പറഞ്ഞപ്പോൾ അയാളും ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

പ്രതിയുടെ പ്രായമായ അമ്മയോട് പരാതിപ്പെട്ടപ്പോൾ സ്ത്രീ ഭീഷണിപ്പെടുത്തിയതായും സംഭവം മറ്റാരെയെങ്കിലും അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഇര ആരോപിച്ചു. പ്രതിയുടെ ബന്ധു ഇരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് പീഡനത്തിനിരയായ യുവതി വനിതാ പോലീസ് സ്റ്റേഷനെ സമീപിച്ച് സംഭവത്തെ കുറിച്ച് വിശദമായി രേഖാമൂലം പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പവനെയും അമ്മയെയും അറസ്റ്റ് ചെയ്തു. ധീരേന്ദ്ര, വിജയ്, അവരുടെ അമ്മാവൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

rape case
Advertisment