/sathyam/media/post_attachments/xfAjC7CDX8CiX6EPDUDC.jpg)
ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഭുവനേശ്വർ കലിത ബിജെപിയിൽ. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ സാന്നിധ്യത്തിലായിരുന്നു കലിത ബിജെപിയിൽ ചേർന്നത്.
ജമ്മു കാഷ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞ വിഷയത്തിൽ കോൺഗ്രസ് നിലപാടിനോടു വിയോജിച്ച് രാജ്യസഭയിലെ കോൺഗ്രസ് വിപ്പായിരുന്ന കലിത രാജിവച്ചിരുന്നു. ആസമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഭുവനേശ്വർ കലിത.
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്നായിരുന്നു കലിതയുടെ വാദം. കോൺഗ്രസിനെ തകർക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
തകർച്ചയിൽ നിന്നു കോൺഗ്രസിനെ ആർക്കും രക്ഷിക്കാനാവില്ലെന്നും കലിത വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് രാവിലെ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ പിന്തുണച്ചു ശക്തമായി സംസാരിച്ച ശേഷമായിരുന്നു ഉച്ചയ്ക്ക് കലിതയുടെ മനംമാറ്റം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us