Advertisment

സർക്കാർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരായ സമൂഹ മാധ്യമ പോസ്റ്റുകളെ സൈബർ കുറ്റകൃത്യമായി പരിഗണിക്കും: മുന്നറിയിപ്പുമായി ബീഹാർ പോലീസ്

New Update

പട്ന: സര്‍ക്കാര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായ സമൂഹ മാധ്യമ പോസ്റ്റുകളെ സൈബര്‍ കുറ്റകൃത്യമായി പരിഗണിച്ച്‌ നടപടികള്‍ സ്വീകരിക്കുമെന്ന് ബിഹാര്‍ പൊലീസിെന്‍റ മുന്നറിയിപ്പ്.

Advertisment

publive-image

പൊലീസിലെ സൈബര്‍ കുറ്റകൃത്യവുമായി ബന്ധമുള്ള സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തെ നയിക്കുന്ന എ.ഡി.ജി നയ്യാര്‍ ഹസ്നൈന്‍ ഖാന്‍ ആണ് ഉത്തരവിറക്കിയത്.

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ നിയമപരമായ നടപടി എടുക്കണമെന്ന് ആവശ്യെപ്പട്ട് സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കത്തയച്ചു.

ഐ.ടി ആക്ട് അനുസരിച്ച്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. സര്‍ക്കാറിെന്‍റ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നാസി ഏകാധിപതിയായ ഹിറ്റ്ലറെപോലെ പെരുമാറുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

ഉത്തരവ് ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രോഷം പ്രകടിപ്പിച്ചത്. ഹിറ്റ്ലറുടെ കാലടികള്‍ പിന്തുടരുകയാണെന്നും അല്‍പമെങ്കിലും ലജ്ജ കാണിക്കൂ എന്നും ട്വീറ്റുകളിലൂടെ അദ്ദേഹം വിമര്‍ശിച്ചു.

Advertisment