Advertisment

'അച്ഛനെയും അമ്മയേയും ഞാന്‍ സ്‌നേഹിക്കുന്നു, തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം, എനിക്ക് അധികം സമയമില്ല, ക്ഷമിക്കണം; മാതാപിതാക്കള്‍ക്ക് കത്തെഴുതി പതിനൊന്നുകാരന്‍ പത്താം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; കാരണം ബ്ലൂവെയിലിന് സമാനമായ കൊലയാളി ഗെയിം

author-image
ന്യൂസ് ബ്യൂറോ, ഇറ്റലി
Updated On
New Update

publive-image

Advertisment

റോം: നിരവധി പേരുടെ ജീവന്‍ അപഹരിച്ച ബ്ലൂ വെയില്‍ ഗെയിമിന് സമാനമായ മറ്റൊരു ഗെയിമും സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലൊരു ഗെയിം കളിച്ച് ഇറ്റലിയില്‍ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു. പത്താം നിലയിലെ ജനലില്‍ നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്.

രക്ഷിതാക്കള്‍ക്ക് കത്തെഴുതി വച്ചാണ് കുട്ടി ജീവനൊടുക്കിയത്. 'അച്ഛനെയും അമ്മയേയും ഞാന്‍ സ്‌നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം' എന്നാണ് കുട്ടി കത്തില്‍ എഴുതിവച്ചത്.

ഓണ്‍ലൈനില്‍ ഭീതി ജനിപ്പിക്കുന്ന ചലഞ്ചുകള്‍ തരുന്ന സാങ്കല്‍പിക കഥാപാത്രമായ ജോന്നാഥന്‍ ഗലിന്‍ഡോയെയാണ് കുട്ടി ഉദ്ദേശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മനുഷ്യന്റെയും നായയുടെയും സമ്മിശ്ര മുഖമുള്ള ഗലിന്‍ഡോ അപകടകരമായ ചലഞ്ചുകളാണ് നല്‍കുന്നത്. ഇത് ജീവനൊടുക്കുന്നതിലേക്ക് വരെ നയിക്കുന്നു.

അര്‍ധരാത്രിയില്‍ പ്രേത സിനിമകള്‍ കാണുക പോലുള്ള പ്രവൃത്തികളിലൂടെയാണ് ഗെയിം തുടങ്ങുന്നത്. പിന്നീട് സ്വയം മുറിവേല്‍പ്പിക്കുന്ന തലത്തിലെത്തും. അവസാനം ഗെയിം കളിക്കുന്നയാള്‍ ജീവനൊടുക്കേണ്ടി വരുന്ന സാഹചര്യമാണ് ഈ കൊലയാളി ഗെയിമിന് പിന്നിലുള്ളത്.

Advertisment