മണ്ണിടിച്ചിലില്‍ നിന്നും യുവാവിന്റെ അദ്ഭുത രക്ഷപ്പെടല്‍; ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങി ഓടിയ ഉടന്‍ മണ്ണില്‍ പുതഞ്ഞ് അപ്രത്യക്ഷമാകുന്ന ബൈക്കും; വീഡിയോ വൈറലാകുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മണ്ണിടിച്ചിലില്‍ നിന്നും യുവാവിന്റെ അദ്ഭുത രക്ഷപ്പെടലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഈ സംഭവം മുമ്പ് എന്നോ നടന്നതാണ്. ഒരു വലിയ മണ്ണിടിച്ചിലില്‍ നിന്നും സ്‌കൂട്ടര്‍ യാത്രികനായ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

Advertisment

publive-image

ഈ വര്‍ഷം ഏപ്രിലില്‍ ഇന്തോനേഷ്യയില്‍ ഒരു വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. അതിനു ശേഷമാണ് ഈ ഞെട്ടിക്കുന്ന വീഡിയോ വ്യത്യസ്ത അവകാശ വാദങ്ങളുമയി സോഷ്യല്‍മീഡിയയില്‍ ഒന്നിലധികം തവണ വൈറലാകുന്നത്.

ഈ സംഭവം ഗോവയില്‍ നടന്നതാണെന്നും അതല്ല മേഘാലയില്‍ നിന്നുള്ളതാണെന്നും വാട്‌സ്ആപ്പുകളിലും മറ്റും പ്രചരിച്ചിരുന്നു.

മെട്രോ ടിവി വാര്‍ത്തകള്‍ പ്രകാരം ഈ വര്‍ഷം ഏപ്രില്‍ 9ന് ഇന്തോനേഷ്യയിലെ ചിയാങ്ജൂറിന്റെയും സുകനഗരയുടെയും ജനവാസ കേന്ദ്രങ്ങള്‍ക്കു സമീപമാണ് ഈ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

മണ്ണിടിച്ചില്‍ നടന്ന സമയത്തു തന്നെ ഒരു ബൈക്ക് യാത്രികന്‍ സ്ഥലത്തുകൂടി കടന്നു പോകുന്നു. ഇയാള്‍ രക്ഷപ്പെടാന്‍ കാണിക്കുന്ന ശ്രമങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ മണ്ണിനടിയില്‍ പെട്ടുപോകാതിരിക്കാന്‍ ബൈക്ക് ഉപേക്ഷിച്ച് ഇദ്ദേഹം ഇറങ്ങിയോടുന്നതും വീഡിയോയില്‍ കാണാം. യുവാവ് ബൈക്കില്‍ നിന്നിറങ്ങിയയുടന്‍ ബൈക്ക് മണ്ണില്‍മൂടി പോകുകയും ചെയ്തു.

വീഡിയോ കാണാം..

viral video all news
Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment