/sathyam/media/media_files/sHpbqtbvv6BnJVFLH65U.jpg)
"ഉത്രാടരാത്രി'യാണ് ബാലചന്ദ്ര മേനോന്‍റെ ആദ്യ ചിത്രം. സിനിമയുടെ ഷൂട്ടിങ് വേളയിൽ യൂണിറ്റിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടായി. അതിനു യൂണിറ്റ് ജീവനക്കാർ സ്വീകരിച്ച പ്രതിഷേധമോ മെല്ലേപ്പോക്ക്..! ലൈറ്റുകൾ നീക്കുന്നതിലും കാമറ ചലിപ്പിക്കുന്നതിലുമൊക്കെ ഒരു മന്ദത.
മേനോൻ കാര്യം അന്വേഷിച്ചു. പ്രശ്നം ഭക്ഷണസംബന്ധിയാണ്. ശാപ്പാട് തീരെ പോരാ. അതിലുള്ള പ്രതിഷേധമാണ്. പിറ്റേന്ന് നേരിട്ട് ശ്രദ്ധിച്ച് ഭക്ഷണമൊരുക്കി. ദുർഗ ഔട്ട്ഡോർ യൂണിറ്റിലെ ഒരു അയ്യർ ആയിരുന്നു മെല്ലപ്പോക്കിന്‍റെ സൂത്രധാരൻ. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർക്കിടയിൽ മേനോൻ എത്തി അയ്യരോട് ഊണിനെക്കുറിച്ച് അഭിപ്രായം ചോദിച്ചു.
""എന്ന സാർ. പ്രമാദമായിരിക്ക്. ഇന്ത മാതിരി അവിയൽ എങ്കെയും കിടക്കമാട്ടേൻ.’’ അയ്യർ പറഞ്ഞു. വർഷങ്ങൾ ഏഴോ എട്ടോ കഴിഞ്ഞു. ബാലചന്ദ്രമേനോൻ മദ്രാസിൽ എവിഎമ്മിൽവച്ച് പ്രേമഗീതങ്ങൾ എന്ന ചിത്രത്തിനായി ഒരു പാട്ട് ഷൂട്ട് ചെയ്യുന്നു അടുത്തായി ഷൂട്ട് ചെയ്തിരുന്ന യൂണിറ്റ് ദുർഗയുടേതാണെന്നറിഞ്ഞ് മേനോൻ അങ്ങോട്ടു ചെന്നു.
മേനോന്‍റെ ഊഹം തെറ്റിയില്ല. ഒരു മൂലയിൽ പഴയ അയ്യർ ഇരിപ്പുണ്ട്. എട്ടുവർഷത്തെ പഴക്കം അയ്യരെ നന്നായി ബാധിച്ചതുപോലെ. മേനോനെ കണ്ടപാടേ അയ്യർ ഓടിച്ചെന്നു. സിനിമാലോകത്ത് എട്ടുവർഷത്തിനിടെ താനുണ്ടാക്കിയ പുരോഗതിയെക്കുറിച്ച് അയ്യർ പലതും ചോദിക്കുമെന്നും അഭിനന്ദിക്കുമെന്നുമൊക്കെയാണ് മേനോൻ കരുതിയത്.
""എന്ന അയ്യർ മറന്നിട്ടിയാ.’’ മേനോൻ തിരക്കി.
""ഉങ്കളെ എപ്പടി മറക്കമുടിയും സാർ. അന്തമാതിരി ഒരു അവിയൽ അപ്പുറം ശാപ്പിടവേയില്ല.’’ അയ്യർ പറഞ്ഞു.
പ്രശസ്തനായ ബാലചന്ദ്രമേനോനെക്കാളും മേനോന്‍റെ പേരെടുത്ത ചിത്രങ്ങളേക്കാളുമൊക്കെ അയ്യർക്കു പ്രിയം പഴയ ഷൂട്ടിങ് അവിയൽ ആണത്രെ..!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us