വിജയകാന്ത് വെന്റിലേറ്ററിലാണ്, ഞാൻ കൂടെ നിന്ന് പരിചരിക്കുന്നുണ്ട്; ആരോഗ്യസ്ഥിതിയെ കുറിച്ച് ഭാര്യ

എല്ലാ നല്ലമനസുകളുടേയും പ്രാര്‍ത്ഥന തീര്‍ച്ചയായും അദ്ദേഹത്തെ രക്ഷിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആരും ഭയപ്പെടേണ്ട.

New Update
vijayakanth wife.jpg

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിക്കുകയാണ് ഭാര്യ പ്രേമലത. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരും ഭയപ്പെടേണ്ടതില്ല. ക്യാപ്റ്റന്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അസുഖം ഭേദമായി കൂടുതല്‍ ശക്തിയോടെ മടങ്ങിവരുമെന്ന് പ്രേമലത പറഞ്ഞു.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് അദ്ദേഹം ഇപ്പോള്‍ ചികിത്സയിലുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികള്‍ തുടരുകയാണെന്നും പതിനാല് ദിവസം കൂടി എങ്കിലും ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. 

പ്രേമലതയുടെ വാക്കുകള്‍ ഇങ്ങനെ

Advertisment

'ക്യാപറ്റന്റെ മേല്‍ അളവില്‍ക്കവിഞ്ഞ സ്നേഹം വച്ചിരിക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എന്റെ നമസ്‌കാരം. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരും ഭയപ്പെടേണ്ട കാര്യമില്ല. ക്യാപ്റ്റന്‍ മരുന്നുകളുടെയും മികച്ച ചികിത്സയോടും കൂടി ഇവിടെ ഉണ്ട്. അദ്ദേഹത്തിന് വേറെ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഞാനും കൂടെ നിന്ന് അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്. അദ്ദേഹം അസുഖം ഭേദമായി കൂടുതല്‍ ശക്തിയോടെ നിങ്ങളിലേക്ക് മടങ്ങി വരുകയും നിങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

എല്ലാ നല്ലമനസുകളുടേയും പ്രാര്‍ത്ഥന തീര്‍ച്ചയായും അദ്ദേഹത്തെ രക്ഷിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആരും ഭയപ്പെടേണ്ട. കണ്ണും കയ്യുമായി ഞാന്‍ കൂടെയിരുന്നു നോക്കുന്നുണ്ട്. പൂര്‍ണ്ണ ആരോഗ്യത്തോടെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചു വരും. അത് എപ്പോഴാണെന്ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നത് വരെ ഒരു കിംവദന്തികളും നിങ്ങള്‍ വിശ്വസിക്കരുത്. അദ്ദേഹം ഇപ്പോള്‍ ആശുപതിയില്‍ തന്നെയാണ് ഉള്ളത്. ബാക്കി ഉള്ള വിവരങ്ങള്‍ പതിയെ ഞാന്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും' എന്നാണ് വീഡിയോ പങ്കുവെച്ച് പ്രേമലത പറഞ്ഞത്.

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചത് മുതല്‍ ആരാധകര്‍ കടുത്ത ദുഃഖത്തിലാണ്. ക്യാപ്റ്റനെ നേരില്‍ കാണാതെ സങ്കടം മാറില്ല എന്നാണ് കൂടുതല്‍ ആരാധകരും പ്രേമലതയുടെ വീഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുന്നത്. കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു വിജയകാന്ത്. ഇതിനിടെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്

'ആരോഗ്യം മെച്ചപ്പെട്ടു വരികയാണ്. എങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമല്ല. ശ്വാസകോശ സംബന്ധമായ ചികിത്സ അനിവാര്യമാണ്. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി 14 ദിവസം കൂടി ആശുപത്രിയില്‍ തുടരുന്നതാണ്' ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്.  തമിഴ് സിനിമയില്‍ മിന്നി നില്‍ക്കുമ്പോഴാണ് 2005ല്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ഇറങ്ങിയത്. 2006ലെ തിരഞ്ഞെടുപ്പില്‍ 8.4 ശതമാനം വോട്ടും നേടിയിരുന്നു.

vijayakanth
Advertisment