പെരുന്നാൾ പ്രതീക്ഷയും തകർന്ന് വസ്ത്ര വ്യാപാരികൾ

New Update

publive-image

താമരശ്ശേരി: കോവിഡ് അതിരൂക്ഷ വ്യാപനത്തെ തുടർന്ന് ലോക്ഡൗണിന് സമാനമായ നടപടികൾ ആരംഭിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായത് വസ്ത്ര വ്യാപാരികൾ.

Advertisment

ചെറുതും വലുതുമായ ടെക്സ്റ്റൈൽസുകൾ, റെഡിമെയ്ഡ് കടകൾ എന്നിവയെയാണ് കടയടപ്പ് പ്രതികൂലമായി ബാധിച്ചത്. ഒരു വർഷമായി നഷ്ടക്കണക്കുകൾ മാത്രം കുറിച്ചിട്ട സ്ഥാപനങ്ങൾ ജനജീവിതം ഏതാണ്ട് സാധാരണമാകുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ പെരുന്നാൾ വിൽപന ലക്ഷ്യമിട്ട് വലിയ ഓർഡറുകളാണ് നൽകിയത്.

കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ സീസണുകളിലെ രണ്ട് പെരുന്നാളുകൾ, ഓണം, വിഷു, ക്രിസ്മസ് കച്ചവടം വസ്ത്രവ്യാപാര മേഖലക്ക് നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം വിദ്യാലയങ്ങൾ തുറക്കാതിരുന്നതോടെ യൂണീഫോം അടക്കമുള്ള വസ്ത്രങ്ങളുടെ കച്ചവടം മുടങ്ങിയതും വൻ നഷ്ടമാണ് ഉണ്ടാക്കിയത്.

kozhikode news
Advertisment