Advertisment

സംവരണ വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടതായി മുഖ്യമന്ത്രി; ആരുടെയും അവകാശങ്ങള്‍ ഹനിക്കില്ല; ലീഗിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: സംവരണ വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവകാശങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് ചിലരെന്നും ആരുടെയും അവകാശങ്ങള്‍ നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ ചിലര്‍ തെറ്റിദ്ധരിച്ചുകൊണ്ട് എതിര്‍ക്കാന്‍ വന്നിരിക്കുകയാണ്. പാവങ്ങള്‍ തങ്ങളുടെ സംവരണാവകാശം പോകുമോ എന്ന ഭയത്തിലാണ് അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത് ആരുടെയും അവകാശം ഹനിക്കപ്പെടില്ല എന്നാണ്. എന്നാല്‍ ഒരു പാര്‍ട്ടി 'ചന്ദ്രഹാസം ഇളക്കുന്നു'ണ്ടെന്നും അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ മുസ്ലീംകള്‍ക്കും സംവരണമുള്ള സംസ്ഥാനം കേരളമല്ലാതെ മറ്റേതാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുന്നാക്ക വിഭാഗം എന്നല്ല സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്നാണ് പറയേണ്ടത്. രാജ്യത്താകെയുള്ള മുസ്ലീംകള്‍ കേരളത്തിന് പുറത്ത് സംവരണേതര വിഭാഗമാണ്.

ഹിന്ദുക്കളിലെയും ക്രൈസ്തവരിലെയും ഒരു മതത്തിലും പെടാത്തവരിലെയും ഇത്തരത്തിലുള്ളവര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവരായി മാറും. ഏറ്റവും പാവപ്പെട്ടവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്ന നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ശരീയായ അര്‍ത്ഥത്തില്‍ പരിഗണിച്ചാണ് എക്കാലത്തും തീരുമാനം എടുത്തിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ഈ സംവരണം പ്രധാന വിഷയമായിരുന്നു. 50 ശതമാനം വരെയാണ് സംവരണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലേക്ക് പല സംസ്ഥാനങ്ങളും എത്തിക്കഴിഞ്ഞു. സംവരണേതര വിഭാഗത്തിന്  10 ശതമാനം സംവരണം നടപ്പിലാക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു.

 

 

Advertisment