ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യത്തെ 10 ചാണക്യന്മാരിൽ ഒരാളാണ് നിതിൻ ഗഡ്കരി. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും അഗ്രഗണ്യൻ. വിരമിക്കലോളം എത്തിയ നരേന്ദ്രമോഡി കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഒരാള്‍. മോദിയെ പ്രധാനമന്ത്രിയാക്കാന്‍ ചരടുവലിച്ച ഗഡ്കരിക്ക് ശുക്രന്‍ ഉദിക്കുമോ ? - ദാസനും വിജയനും

ജനകീയനായ പ്രമോദ് മഹാജന്റെ അകലമരണത്തിനു ശേഷം ബിജെപിയെ നയിക്കുവാൻ ആളില്ലാതെ വരുമെന്ന അവസ്ഥയിലാണ് നിതിൻ ഗഡ്കരിയുടെ രംഗപ്രവേശം.

author-image
ദാസനും വിജയനും
Updated On
New Update
nithin gadkari narendra modi

ഇന്ത്യൻ രാഷ്ട്രീയത്തിൽ അധികമാരും ചർച്ച ചെയ്യപ്പെടാതെ പോയ ഒരു ബുദ്ധിജീവിയാണ് മറാഠയുടെ മകനായ നിഥിൻ ജയറാം ഗഡ്കരി. 2004, 2009 രണ്ടു തിരഞ്ഞെടുപ്പുകളിൽ ബിജെപി തകർന്നടിഞ്ഞപ്പോൾ വെങ്കയ്യ നായിഡുവിനെ മാറ്റിനിർത്തിക്കൊണ്ട് ആർക്കും പരിചയമില്ലാത്ത വലിയ തലയോടുകൂടിയ ഒരു മനുഷ്യൻ നാഗ്പൂരിൽ നിന്നും പാർട്ടിയുടെ തലപ്പത്തേക്ക് കയറിവന്നപ്പോൾ ആരും അത് അത്ര കാര്യമായെടുത്തില്ല.

Advertisment

ജനകീയനായ പ്രമോദ് മഹാജന്റെ അകലമരണത്തിനു ശേഷം ബിജെപിയെ നയിക്കുവാൻ ആളില്ലാതെ വരുമെന്ന അവസ്ഥയിലാണ് നിതിൻ ഗഡ്കരിയുടെ രംഗപ്രവേശം.

തകർന്നു പോയിക്കൊണ്ടിരുന്ന പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ കുനുഷ്ടുകൾ മെനഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് 2010  ൽ ടുണീഷ്യയിലെ 'മുല്ലപ്പൂ വിപ്ലവ'വും, 2011 ൽ ഈജിപ്തിലെ 'തഹ്‌രീർ സ്‌ക്വയർ വിപ്ലവ'വും അതുപോലെ മറ്റു അറബ് രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങളും ആരംഭിക്കുന്നത്. 


വേറെയൊന്നും ചിന്തിക്കാതെ ഒരു പ്രക്ഷോഭം അഴിമതിക്കെതിരെ ആസൂത്രണം ചെയ്യുകയും സഹായത്തിനായി മറാഠ കാരനായ അണ്ണാ ഹസാരെയെ കണ്ടെത്തുകയും ചെയ്തു. പതിനഞ്ചു വർഷക്കാലമായി ഡൽഹിയെ അടക്കിവാണിരുന്ന ഷീല ദീക്ഷിത് പകച്ചുപോയ നിമിഷങ്ങൾ ആയിരുന്നു പിന്നീട് ഡൽഹിയിൽ അരങ്ങേറിക്കൊണ്ടിരുന്നത്.


ഉന്തിന് മേലെ ഒരു തള്ള് എന്നോണം 2012 ഡിസംബർ 16 രാത്രി സാകേതിലെ പിവിആർ സെലക്ട് സിറ്റീവാക്കിൽ 'ലൈഫ് ഓഫ് പൈ' എന്ന സിനിമ കണ്ടുകഴിഞ്ഞു നിർഭയ എന്ന യുവതി തന്റെ കൂട്ടുകാരനുമായി ഓട്ടോറിക്ഷയിൽ മുനീർക ബസ്റ്റാൻഡിൽ എത്തുകയും അവിടെനിന്നും ദ്വാരകയിലേക്ക് പോകുന്ന മിനി ബസ്സിൽ കയറുകയും ചെയ്തു. 

ഡ്രൈവറടക്കം ആറുപേരുണ്ടായിരുന്ന ബസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പയ്യൻ എല്ലാവരിൽ നിന്നും 10 രൂപ വീതം ഈടാക്കുകയും ചെയ്തു. ബസ്സിനുള്ളിൽ നിര്‍ഭയയും കൂട്ടുകാരനും ഒന്നിച്ചിരുന്ന് സംസാരിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. 

ഇതു കണ്ട ക്രിമിനലുകളായ ബസ് ജീവനക്കാര്‍  ബസിനെ ഉൾറോഡിലേക്ക് തിരിച്ചുവിട്ടു. പിന്നീട് ചോദ്യം ചെയ്ത കൂട്ടുകാരനെ കെട്ടിയിടുകയും ജ്യോതിസിങ്ങിനെ വളരെ ക്രൂരമായി ബലാൽസംഘം ചെയ്തുകൊലപ്പെടുത്തുകയും ചെയ്തു.

അത് ഒരു പ്രക്ഷോഭമാക്കുവാൻ പ്രതിപക്ഷത്തെ ബുദ്ധികേന്ദ്രങ്ങള്‍ തീരുമാനിച്ചു. അന്നത്തെ പ്രക്ഷോഭത്തിലേക്ക് അണ്ണാഹസാരെയേ പിന്തുണക്കുവാൻ കിരൺബേദിയും പ്രശാന്ത് ഭൂഷണും സഹോദരനും സകലമാന സാഹിത്യ സാംസ്‌കാരിക നേതാക്കളും അണിനിരന്നപ്പോൾ നിതിൻ ഗഡ്കരി അതിനു ചുക്കാൻ പിടിക്കുകയും ചെയ്തു. 

anna hasare


ആ വിഷയത്തെ ആളിക്കത്തിക്കുവാൻ ഡൽഹിയിലെ അണ്ണാ ഹസാരെയടക്കമുള്ള പ്രക്ഷോഭകർക്കായി എന്നതാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന എൻഡിഎ ഭരണം. വീണുകിട്ടിയ അവസരം മുതലാക്കുവാൻ അവർക്കായി എന്നതും പ്രക്ഷോഭം അടിച്ചമർത്തുവാൻ ഷീല ദീക്ഷിതിനോ കേന്ദ്രം ഭരിച്ച യുപിഎ ക്കോ ആയില്ല എന്നതാണ് ഗഡ്കരിയുടെ വിജയം.


ദൽഹി സംസ്ഥാനം മുന്നിൽ കണ്ടുകൊണ്ട് അണ്ണാഹസാരെയുടെ പിൻഗാമിയായി കിരൺബേഡി കളികൾ ആസൂത്രണങ്ങൾ ചെയ്‌തെങ്കിലും മായാവതി കാൻഷിറാമിനെ കൊണ്ട് നേടിയെടുത്ത ഭരണം നേടിയെടുക്കുവാൻ കിരൺബേദിക്കയില്ല.

അവിടെയും അന്നത്തെ ബിജെപി ഉന്നതരുടെ നോമിനിയായിരുന്ന അരവിന്ദ് കെജ്‌രിവാൾ എന്ന എൻജിനീയർ ദൽഹി പിടിക്കുവാൻ എത്തിപ്പെടുകയായിരുന്നു. 

പിആർ കമ്പനികളുടെ നിർദേശ പ്രകാരം ആം ആദ്മി പാർട്ടി എന്ന ലേബലിൽ കോൺഗ്രസ്സിന് മുൻതൂക്കമുള്ള സംസ്ഥാനങ്ങളിൽ മാത്രം സ്ഥാനാർത്ഥികളെ നിർത്തിക്കൊണ്ട് കോൺഗ്രസ്സിന്റെ 130 -140 സീറ്റുകളിൽ അവരെ തോൽപ്പിക്കുവാൻ സാധിക്കുമാറ് അവരെ വളർത്തിയതും ഗഡ്കരി അടക്കമുള്ളവരുടെ തലയിൽ ഉദിച്ച മറ്റൊരു ആശയമായിരുന്നു.

2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ 22 സീറ്റുകൾ നേടിയെടുക്കുവാൻ കോണ്‍ഗ്രസിനെ സഹായിച്ചത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ അസറുദ്ധീൻറെ സാന്നിദ്ധ്യമായിരുന്നു. മൊറാദാബാദിൽ നിന്നും ജയിച്ചു കയറിയ അസറുദ്ധീൻ കോൺഗ്രസ്സിനായി നല്ല രീതിയിൽ പ്രചാരണം നടത്തിയിരുന്നു. 

പക്ഷെ ഇക്കാര്യം മനസിലാക്കിയ ഗഡ്കരി അസറുദ്ദീന്റെ പ്രതിച്ഛായ തകർക്കുവാൻ മറാഠകാരനായ വിനോദ് കാംബ്ലിയെ രംഗത്ത് ഇറക്കുകയും 1996 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ കൽക്കട്ടയിലെ ഈഡൻ ഗാർഡനിൽ അസറുദ്ധീൻ മാച്ച് ഫിക്സിങ് നടത്തി എന്ന പേരിൽ പത്രസമ്മേളനം വിളിച്ചുകൂട്ടുകയും ചെയ്തു. ഉത്തർപ്രദേശിൽ അതൊരു കൊടുങ്കാറ്റാക്കി മാറ്റുവാൻ ഗഡ്കരിക്കായി എന്നതാണ് സത്യം.


ഇക്കളികൾ എല്ലാം കളിച്ചിട്ടും ഭരണം കിട്ടിയാൽ പ്രധാനമന്ത്രിയായി അവരോധിക്കുവാൻ ഒരാളെ കണ്ടെത്തുവാൻ ആർഎസ്എസ് ഗഡ്കരിയെ ഏൽപ്പിച്ചപ്പോൾ വയോധികനായ അദ്വാനിയെ ഒഴിവാക്കിക്കൊണ്ട് ഗുജറാത്തിലെ രാജാവായി വിലസിയിരുന്ന നരേന്ദ്ര മോഡിയെ കണ്ടെത്തിയത് നിതിൻ ഗഡ്കരിയായിരുന്നു.


പക്ഷെ ആ കണ്ടെത്തൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകുമെന്ന് ഗഡ്കരിയും പ്രതീക്ഷിച്ചു കാണില്ല . നരേന്ദ്രമോദിയെ കേന്ദ്രത്തിലേക്ക് ക്ഷണിക്കുമ്പോൾ അമിത്ഷായെ ഗഡ്കരി പ്രതീക്ഷിച്ചില്ല. 

പണ്ട് രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി ആക്കുവാൻ വിപി സിങ്ങും അരുൺ നെഹ്രുവും ആരിഫ് മുഹമ്മദ് ഖാനും കളിച്ചപ്പോൾ രാജീവ് ഗാന്ധി തന്റെ ഡൂൺ സ്‌കൂളിലെ കൂട്ടുകാരെ കൂടെ കൂട്ടിയത് പോലെ നരേന്ദ്രമോദി മനസാക്ഷി സൂക്ഷിപ്പുകാരനായ അമിത്ഷായെയും കൂടെ കൂട്ടി. 

മൻമോഹൻസിങ്ങിനെ മുന്നിൽ നിർത്തി സോണിയ ഗാന്ധി ഭരിച്ചതുപോലെ നരേന്ദ്രമോദിയെ മുന്നിൽ നിർത്തി കളിക്കുവാനുള്ള പ്ലാനുകൾ അമിത്ഷാ വെട്ടി വീഴ്ത്തി.

2014 ഭരണം കിട്ടിയ ഉടനെ ഗോപിനാഥ്‌ മുണ്ടെയുടെ അകാല മരണം നിതിൻ ഗഡ്കരിയെ പിന്നോട്ട് പോകുവാൻ നിർബന്ധിച്ചു . അതോടെ നിതിൻ ഗഡ്കരി ആരും ശ്രദ്ധിക്കാത്ത ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം കൈക്കലാക്കി അതിൽ മാത്രം ശ്രദ്ധ ചെലുത്തി. 

പാർട്ടിയിൽ പേരുകൊണ്ടും കഴിവുകൊണ്ടും മുന്നിലേക്ക് വന്നിരുന്ന അടുത്ത സുഹൃത്തുക്കളായിരുന്ന അരുൺ ജെയ്റ്റ്ലിയുടെയും സുഷമ സ്വരാജിന്റെയും മനോഹർ പരീഖറിന്റെയും അകാലമരണം നിതിൻ ഗഡ്കരിയെ അതീവ ദുഃഖത്തിലാഴ്ത്തി. 

അതിനിടയിൽ രണ്ടോ മൂന്നോ തവണ സ്റ്റേജുകളിൽ തളർന്നു വീഴുന്ന ഒരസുഖവും അദ്ദേഹത്തെ എല്ലാറ്റിൽ നിന്നും പിന്നോട്ട് നയിച്ചു . സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുവാൻ അദ്ദേഹം നിര്ബന്ധിതൻ ആയി.

nithin gadkari


ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യത്തെ പത്തു ചാണക്യന്മാരിൽ ഒരാളാണ് നിതിൻ ഗഡ്കരി . ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കന്മാരിൽ ഏറ്റവും അഗ്രഗണ്യൻ . ഒരു ദിവസം എങ്കിലും ആ പ്രധാമന്ത്രിക്കസേരയിൽ ഇരിക്കും എന്നത് അദ്ദേഹത്തിന് നന്നായറിയാം. 


ഈ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ പ്രഭാവം അവസാനിച്ചതിൽ വളരെ നല്ലരീതിയിൽ അദ്ദേഹത്തിന്റെ ബുദ്ധി പ്രവർത്തിച്ചിരിക്കാം. ഫെബ്രുവരിയിൽ 400 സീറ്റുകൾ ഉറപ്പിച്ചു പറഞ്ഞിരുന്ന നരേന്ദ്രമോഡി അക്കാര്യം ഇപ്പോൾ വിഴുങ്ങിയതിന്റെ കാര്യവും ഇതൊക്കെ തന്നെ. 

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലും ധ്രുവരാതീയുടെ ധൈര്യത്തിലും യോഗി അമിത്ഷാ പിണക്കത്തിലും നദ്ദ ആർഎസ്എസ് പ്രസ്താവനകളിലും രജപുത്ര പ്രക്ഷോഭങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് തള്ളിക്കളയുവാനാകില്ല . തയാറെടുപ്പിനായി ഇന്ത്യയിലെ എല്ലാ പാർട്ടിയിലെയും മുഖ്യമന്ത്രിമാരുമായി നല്ല അടുപ്പം സ്ഥാപിക്കുവാനും അദ്ദേഹം മറന്നില്ല.

നെയ്യാറ്റിൻകര തിരഞ്ഞെടുപ്പ് നാളിൽ സഖാവ് വിഎസ് അച്യുതാന്ദൻ കെകെ രമയെ കാണുവാൻ പോയി പിണറായിക്കിട്ട് പണിതത് പോലെ ബുദ്ധിയുള്ളവർ എല്ലാം കളികൾ വളരെ സസൂക്ഷ്മം തന്നെയായിരിക്കും കളിക്കുക. 

എന്തായാലും ബിജെപിക്ക് 300 ൽ താഴെ സീറ്റുകൾ ലഭിച്ചാൽ ഉറപ്പായും ഇന്ത്യൻ പ്രധാനമന്ത്രി നിതിൻ ജയറാം ഗഡ്കരി തന്നെ !!! യാതൊരു സംശയവുമില്ല !!!

അങ്ങ് പണിത റോഡിലൂടെ വണ്ടി പായിച്ചുകൊണ്ട് ഡ്രൈവർ ദാസനും
നിയുക്ത പ്രധാനമന്ത്രി ഗഡ്കരിജിക്ക് ജയ് വിളിച്ചുകൊണ്ട് സങ്കി വിജയനും

Advertisment